നിരവധി പ്രേക്ഷകരുള്ള ജോണ്‍ ബ്രിട്ടാസ് കൈരളി ടിവിയില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് ജെബി ജംഗ്ഷന്.ഒട്ടുമിക്ക സെലിബ്രിറ്റികളും ഈ പരിപാടിയുടെ ഭാഗമായിട്ടുണ്ട്.അതെ സമയം ഇതുവരെ മമ്മൂട്ടി ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയിട്ടില്ല. ഇതിന്റെ കാരണം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇഥാണ്,അഭിമുഖം എന്ന് പറയുമ്പോള്‍ നമുക്ക് ജെനുവിനായിട്ട് അറിയാനുള്ള കാര്യങ്ങള്‍ കൂടി ചോദിക്കണമല്ലോ. മമ്മൂക്കയും ഞാനും തമ്മില്‍ അങ്ങനെ മറവും തിരിവും ഒന്നുമില്ലാത്ത ആള്‍ക്കാരാണ്. കൃത്യമായിട്ട് എല്ലാ കാര്യങ്ങളും കണ്‍വെ ചെയ്ത് പോകുന്ന ആള്‍ക്കാരാണ്. അത്ര അടുപ്പത്തിലുള്ള രണ്ട് പേര് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് അഭിമുഖം ചെയ്യുന്നതിന്റെ ഒരു കുഴപ്പം അതിന് അകത്തുണ്ട്.
അറിയാവുന്ന ഒരാളെ കുറിച്ച് ഞാന്‍ ചോദ്യം ചോദിക്കുമ്പോള്‍ ഒരു ആര്‍ട്ടിഫിഷ്യാലിറ്റി ഉണ്ടായിരിക്കും. മമ്മൂക്കയും ഞാനും രണ്ട് പതിറ്റാണ്ടിലേറെയായി ഒരു സ്ഥാപനത്തിന്റെ ചെയര്‍മാനും എംഡിയുമായിട്ട് ഇരിക്കുകയാണ്. ദൈനംദിനം ബന്ധപ്പെടുന്ന ആള്‍ക്കാരാണ്. മൂപ്പരുടെ മനസിലുള്ളത് എന്നോടും പങ്ക് വെക്കാറുണ്ട്. ഞാന്‍ അങ്ങോട്ടും പങ്ക് വെക്കാറുണ്ട്. അങ്ങനെ പോകുന്ന രണ്ട് വ്യക്തികള്‍ സോഫയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിക്കുന്നത് സെറ്റാകില്ല. മാത്രമല്ല, ഞാന്‍ ചിലപ്പോള്‍ അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് വരും. ഒരു എംഡിയും ചെയര്‍മാനും തമ്മില്‍ അതോട് കൂടി പിണങ്ങേണ്ടല്ലോ. സുരേഷ് ഗോപിയുമായി നല്ല സൗഹൃദമുള്ള ആളാണ് ഞാന്‍. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പേരില്‍ പരസ്പരം കടിച്ച് കീറണം എന്നൊന്നുമില്ല.
ഞങ്ങള്‍ ഒരുമിച്ച് ഒരു പാര്‍ലമെന്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. ഞാനും സുരേഷ് ഗോപിയും ശശി തരൂരും സുമലതയുമായിരുന്നു ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി ഗുരുവായൂരില്‍ വന്നത് ഒരു നടന്റെ മകളുടെ കല്യാണത്തിന് അല്ല. അദ്ദേഹം വന്നത് സുരേഷ് ഗോപി എന്ന ബി ജെ പി നേതാവിന്റെ സുരേഷ് ഗോപി എന്ന തൃശൂരില്‍ നിര്‍ത്താന്‍ പേകുന്ന ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയുടെ മകളുടെ കല്യാണത്തിനാണ്. അതിലൊരു രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.