ഗാസ: ഇസ്രായേലിൽ നിന്നും പിടിച്ചു കൊണ്ട് പോയ ബന്ദികളുടെ വീഡിയോ ആദ്യമായി പുറത്തുവിട്ട് ഹമാസ്.
ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ ഒരാളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്. മിയ സ്കീം എന്ന 21 കാരിയുടെ ദൃശ്യമാണ് പുറത്തുവന്നത്.
അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്.ചികിത്സ നൽകുന്നുണ്ട്.എല്ലാം ഓക്കെയാണ്. എത്രയും വേഗം എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് വിടാനും വേഗം വീട്ടിലേക്ക് പോകാനും അനുവദിക്കണമെന്ന് മാത്രമേ ഞാൻ ആവശ്യപ്പെടൂ.
ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെ നിന്നും രക്ഷിക്കുക.” ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ മിയ പറയുന്നു.
വീഡിയോയില്‍ യുവതിയുടെ കൈ ബാൻഡേജിൽ പൊതിഞ്ഞ നിലയിലാണ്.ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് വീഡിയോ പുറത്തുവിട്ടത്.
ഇസ്രയേല്‍ – ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തുമ്പോള്‍ ആദ്യമായിട്ടാണ് ബന്ദികളുടെ വീഡിയോ ഹമസ് പുറത്തുവിട്ടത്.
ഹമാസ് ബന്ദികളാക്കിയവരില്‍ മിയ ഉണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.
അതേസമയം മിയയുടെ കുടുംബവുമായി ബന്ധപ്പെട്ടു. മിയ ഉൾപ്പെടെയുള്ള എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സേന അറിയിച്ചു.