ലോകത്തെ മുഴുവൻ മനുഷ്യ സ്നേഹികളെയും കരയിപ്പിച്ച വാക്കുകൾ ആയിരുന്നു ‘എന്നെ കൊന്നു തരാമോ?’ ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന് ക്വാഡന് ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന് നൊമ്ബരമായി മാറിയിരുന്നു. കൂരമ്ബു പോലെയാണ് അത് ജനഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്.guinness pakru
ഉയരം കുറവായതിന്റെ പേരില്‍ സ്കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ വൈറലായിരുന്നു. ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തില്‍ നിന്ന് നടന് ഗിന്നസ് പക്രുവും ആശ്വാസ വാക്കുകളുമായി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ പക്രുവിന് നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്വാഡനും അമ്മയും.
ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്’ ക്വാഡന് പറഞ്ഞു. അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന ആഗ്രഹം അമ്മ യാരാക്ക പങ്കുവെച്ചു. ‘ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്.’ യാരാക്ക പറഞ്ഞു.
https://www.facebook.com/GuinnessPakruOnline/posts/2684911471605992