മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. കഴിഞ്ഞ കുറേ ദിവസമായി നിരവധി വിവാദങ്ങളും വിമർശനങ്ങളും ആണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നടിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. എങ്കിലും താരം കാർ നിർത്താൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ നടിയെ സിനിമാസ്റ്റൈലിൽ ചെയ്സ് ചെയ്തു പിടിക്കുകയായിരുന്നു. പിന്നീട് ഇതിൻറെ വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് നിരവധി വിമർശനങ്ങൾ ആയിരുന്നു താരം നേരിട്ടത്. ഇപ്പോൾ വിമർശനങ്ങൾക്കു എതിരെ പൊട്ടിത്തെറിച്ചു കൊണ്ട് സംസാരിക്കുകയാണ് ഗായത്രി.
“കാക്കനാട് ഭാഗത്ത് ആണ് അപകടം നടക്കുന്നത്. ഞങ്ങൾ മറ്റൊരു വണ്ടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ ആയിരുന്നു മറ്റൊരു വണ്ടിക്ക് തട്ടുന്നത്. തിരക്കുള്ള റോഡ് ആയതിനാൽ നിർത്താൻ സാധിച്ചില്ല. പിന്നീട് കുറച്ചു മുൻപോട്ടു പോയപ്പോൾ ആണ് ഞങ്ങളുടെ പിന്നാലെ അവർ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നത്. ഒരു പയ്യൻ പുറത്തിറങ്ങി എൻറെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചു പൊളിച്ചു. എൻറെ വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ കാറിൽ നിന്നും ഇറങ്ങേണ്ട എന്ന് തീരുമാനിച്ചത്. ആ സംഭവം കഴിഞ്ഞപ്പോൾ വണ്ടി അവിടെ നിന്നും എടുത്തു. പിന്നീട് അവർ പിന്നെയും പുറകെ വന്നു. അവർ പിന്നീട് ഞങ്ങളുടെ കാറിന് മുൻപിൽ വട്ടം വച്ച് നിർത്തി. പിന്നീട് ഉണ്ടായ സംഭവങ്ങൾ ആണ് നിങ്ങൾ വീഡിയോയിൽ കണ്ടത്” – ഗായത്രി പറയുന്നു.
“ഞാൻ ഒരു സെലിബ്രിറ്റി ആയതു കൊണ്ടാണ് ഇത്രയും വലിയ പ്രശ്നം ഉണ്ടായത്. ഒരു സാധാരണക്കാരി ആയിരുന്നു എങ്കിൽ ആരും വീഡിയോ എടുക്കില്ല. ഞാൻ ഉൾപ്പെട്ട അതുകൊണ്ട് വലിയ പ്രശ്നമായി മാറി. നിങ്ങൾ വീഡിയോയിൽ കണ്ടത് അല്ല അവിടെ സംഭവിച്ചത്. 20 മിനിറ്റോളം ആളുകളോട് മാറി മാറി സോറി പറഞ്ഞിട്ടുണ്ട്. അവസാനമായിരുന്നു പോലീസ് വന്നത്. അവരോട് വലിയ കടപ്പാടുണ്ട്. മോൾ കാറിനുള്ളിൽ കയറി ഇരുന്നോളൂ എന്നായിരുന്നു ആദ്യം തന്നെ പോലീസുകാർ എന്നോട് പറഞ്ഞത്. വണ്ടി നിർത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. വണ്ടിയുടെ സൈഡ് മിറർ ആണ് ഇടിച്ചത്. നല്ല തിരക്കുള്ളതുകൊണ്ട് ആണ് വണ്ടി നിർത്താതെ പോയത്” – ഗായത്രി പറയുന്നു.
“ഞാൻ പെർഫെക്ട് ആയിട്ടുള്ള സ്ത്രീ അല്ല. എല്ലാവരെയും പോലെ കുറ്റങ്ങളും കുറവുകളും ഉണ്ട്. സത്യത്തിൽ അപകടത്തിൽ അവരുടെ സൈഡ് മിറർ മാത്രമാണ് തകർന്നത്. പക്ഷേ അവർ ഞങ്ങളുടെ വണ്ടിയുടെ ഫ്രണ്ട് മിററും ബാക്ക് മിററും അടിച്ചു പൊളിച്ചു. വണ്ടിയിൽ ചവിട്ടുകയും അടിക്കുകയും ചെയ്തു. ഇതൊന്നും ഞാൻ പോലീസിൽ പറഞ്ഞിട്ടില്ല. പ്രശ്നമാക്കേണ്ട എന്നുകരുതി. അവരാണ് ഞങ്ങളുടെ കാർ അടിച്ചുപൊളിച്ചത്. ഒരു അപകടം നടന്നാൽ അവരുടെ വീട്ടുകാർ ആയിരുന്നു വണ്ടിയിൽ ഉള്ളതെങ്കിൽ അവർ വീഡിയോ എടുക്കുമോ? എടി എന്നൊക്കെ വിളിക്കുവാനും എൻറെ കാർ തല്ലി പൊളിക്കാനും ആരാണ് അവർക്ക് അനുവാദം നൽകിയത്? മധു എന്ന ആൾ ഭക്ഷണം മോഷ്ടിച്ചു എന്ന് ആരോപിച്ച് കൊണ്ട് അയാളെ എല്ലാവരും അടിച്ചു കൊന്നില്ല. അതുപോലെയാണ് ഈ സംഭവത്തെ ഞാൻ ഓർക്കുന്നത്” – ഗായത്രി കൂട്ടിച്ചേർത്തു.