മലയാളത്തിൽ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് വിനയൻ. ഒരു ഇടവേളക്കുശേഷം ഇദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രം സാമാന്യം ഭേദപ്പെട്ട പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിജു വിൽസൺ ആണ് ചിത്രത്തിൽ നായകനായി എത്തിയത്.
ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇദ്ദേഹത്തിൻറെ പ്രകടനം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ നിർമ്മാതാക്കളുടെ പേരിലുള്ള വ്യാജ പ്രൊഫൈലിനെതിരെ സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം ഒരു പ്രൊഫൈൽ നിർമാതാക്കൾക്ക് ഇല്ല എന്ന് ഇദ്ദേഹം പറയുന്നു. ഈ വ്യാജ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനയൻ പങ്കുവെച്ച കുറിപ്പിലൂടെ. “രണ്ട് ദിവസം മുൻപ് മുതൽ ഇങ്ങനെയൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനൂറിലധികം തിയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു. ഇങ്ങനെയൊരു എഫ് ബി പേജ് പ്രൊഡ്യൂസേഴ്സിന് ഇല്ല. ഈ വ്യാജൻമാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് പറഞ്ഞത്.
ഏതായാലും നല്ലൊരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ. അയാളോടായി പറയുകയാണ്, ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്. താങ്കള് ആ പേരിന് അർഹനാണ്. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി. നിങ്ങളുടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം.”