വിനോദയാത്ര പോകുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച കേസ് ഉണ്ടായിരുന്നു. 9 വർഷങ്ങൾക്ക് മുൻപാണ് സംഭവം നടക്കുന്നത്. ബസ്സിൽ വെച്ചായിരുന്നു ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ കേസിൽ ഇപ്പോൾ മാത്രമാണ് വിധി വരുന്നത്. ഏകദേശം ഒരു പതിറ്റാണ്ട് വൈകി എങ്കിലും അർഹിക്കുന്ന ശിക്ഷ തന്നെയാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്.
പാവറട്ടി പുതുമനശ്ശേരി എന്ന പ്രദേശത്തുള്ള ഒരു സ്വകാര്യ സ്കൂളിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. നിലമ്പൂർ ചീരക്കുഴി സ്വദേശിയാണ് ഇദ്ദേഹം. കാരാടൻ വീട്ടിൽ അബ്ദുൽ റഫീഖ് എന്നാണ് പേര്. 44 വയസ്സാണ് ഇയാൾക്ക്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ആണ് വിധി പുറപ്പെടുവിച്ചത്. 9 വർഷവും ആറുമാസവും തടവ് അനുഭവിക്കണം. ഇതിനു പുറമെ രണ്ട് ലക്ഷത്തി പതിനയ്യായിരം രൂപ പിഴ അടയ്ക്കണം.
പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒൻപതു മാസവും കൂടി തടവ് അനുഭവിക്കണം എന്നാണ് വിധി. പ്രോസിക്യൂഷൻ ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഹാജരായത്. കെ എസ് ബിനോയ് എന്നാണ് ഇദ്ദേഹത്തിൻറെ പേര്. എന്തുകൊണ്ടാണ് വിധി ഇത്രയും വൈകിയത് എന്നു അറിയില്ല. എന്തായാലും അർഹിക്കുന്ന ശിക്ഷ തന്നെ ആണ് ഇയാൾക്ക് ലഭിച്ചത് എന്നാണ് മലയാളികൾ പറയുന്നത്.
2012 വർഷത്തിൽ ആണ് ഈ സംഭവം നടക്കുന്നത്. വിനോദയാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആയിരുന്നു പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചത്. തുടർന്ന് അമ്മയ്ക്ക് പന്തികേട് തോന്നിയപ്പോൾ ആയിരുന്നു ഇവർ ഡോക്ടറെ കാണിച്ചത്. ഡോക്ടർ വിശദമായ പരിശോധന നടത്തിയപ്പോൾ ആയിരുന്നു സംഗതി പുറത്തുവന്നത്. ലൈംഗിക അതിക്രമം നടന്നിട്ടുണ്ട് എന്ന് വ്യക്തമായി. ആന്തരിക അവയവങ്ങൾക്ക് മുറിവ് ഏറ്റതായി കണ്ടെത്തി. ഇതിനു ശേഷമായിരുന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ഇയാൾ പഠിപ്പിച്ചിരുന്ന വിഷയം ഏതാണ് എന്ന് അറിയുമോ? അതാണ് ഏറ്റവും കോമഡി. സന്മാർഗശാസ്ത്രം ആയിരുന്നു ഇയാൾ പഠിപ്പിച്ചിരുന്ന വിഷയം.