കുറച്ചു നാളുകൾക്കു മുമ്പ് തമന്ന നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ താരത്തിനെ ചോദ്യം ചെയ്യുവാൻ വേണ്ടി മഹാരാഷ്ട്ര സൈബർ സെൽ താരത്തിന് നോട്ടീസ് അയച്ചിരുന്നു. ഏപ്രിൽ 29ആം തീയതിക്കകം ഹാജരാകണം എന്നായിരുന്നു മഹാരാഷ്ട്ര സൈബർ സെൽ വിഭാഗം അറിയിച്ചത്. ഒരു ആപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയത് ആയിരുന്നു തമന്ന ഇത്തരത്തിൽ ഒരു കാര്യം. ഫെയർ പ്ലേ എന്ന ആപ്പിന്റെ ഭാഗമായി പ്രചരണം നടത്തുന്നതിനിടയിൽ ആയിരുന്നു ഇത്തരത്തിൽ ഒരു കാര്യം താരം ചെയ്തത്.
അതേസമയം താൻ മുംബൈയിൽ ഇല്ലാത്തതുകൊണ്ടാണ് ചോദ്യം ചെയ്യേണ്ട ഹാജരാക്കുവാൻ സാധിക്കാതെ പോയത് എന്നാണ് തമന്ന ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മഹാദേവ ഓൺലൈൻ ഗെയിമിംഗ് ബെറ്റിങ് പ്ലാറ്റ്ഫോമിന്റെ അനുബന്ധ സ്ഥാപനമാണ് ഫെയർ പ്ലേ. 2023 വർഷത്തിലെ ഐപിഎൽ സീസൺ ആണ് ഇവർ അനധികൃതമായി സംപ്രേഷണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട കേസിൽ ആണ് നടിയെ ചോദ്യം ചെയ്യുവാൻ വേണ്ടി നോട്ടീസ് അയച്ചത്.
ഇതിനു മുൻപ് തന്നെ ഗായകനും റാപ്പറും ആയിട്ടുള്ള ബാദ്ഷ എന്ന വ്യക്തിയെയും ഇത്തരത്തിൽ ചോദ്യം ചെയ്തിരുന്നു. ഇത് കൂടാതെ നടൻ സഞ്ജയ് ദത്തിനും സമൻസ് അയച്ചിരുന്നു. എന്നാൽ ഇദ്ദേഹം ഹാജരാകുവാൻ സമയം നീട്ടി ചോദിക്കുകയായിരുന്നു.
എന്നാൽ ഇതേ കേസിൽ നടൻ സാഹിൽ ഖാനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 29 ആം തീയതി മുംബൈ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹത്തെ. ഛത്തീസ്ഗഡിൽ നിന്നാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്നായിരുന്നു മുംബൈയിലെ നാഥർ കോടതിയിൽ ഇദ്ദേഹത്തെ ഹാജരാക്കിയത്. വാതുവെപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റ് നടത്തുന്നതിലും നിയമവിരുദ്ധമായ രീതിയിൽ വാതുവെപ്പ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇതേ കേസിൽ 38ൽ അധികം വ്യക്തികൾക്കെതിരെ കേസുണ്ട്. നിലവിൽ 15000 കോടി രൂപയുടെ തട്ടിപ്പാണ് ഈ കേസിൽ നടന്നിട്ടുള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്.