ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നു.അദ്ദേഹത്തിന്റെ വുശ്വസ്തൻ ആയ ഒരു വ്യക്തി ആണ് ഇത് വെളിപ്പെടുത്തിയത്.കൊലക്കേസിലടക്കം പ്രതിയായ ഔറംഗസേബിന്റെതാണ് വെളിപ്പെടുത്തല്‍ വന്നത്.സ്വര്‍ണക്കടത്തിനാണ് അനസ് ദുബായിലെത്തിയതെന്നും കൂട്ടത്തിലുണ്ടായിരുന്ന നാല് പേരെ വധിക്കാന്‍ പദ്ധതിയിട്ടതായും ഔറംഗസേബ് പറഞ്ഞു. അനസ് രാജ്യം വിട്ടതിൽ പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് വട്ടം കാപ്പ ചുമത്തിയ കുപ്രസിദ്ധ ഗുണ്ടാതലവനാണ്. കേസുകളിലെല്ലാം അന്വേഷണവും കോടതി നടപടികളും തുടരുന്നതിനിടെയാണ് അനസ് വിദേശത്തേക്ക് കടന്നെന്ന് ഉറ്റ സുഹൃത്തും നിരവധി കേസുകളില്‍ പ്രതിയുമായ ഔറംഗസേബിന്റെ വെളിപ്പെടുത്തൽ. പെരുമ്പാവൂരുകാരനായ അനസ് ബെംഗളൂരു മേല്‍വിലാസത്തില്‍ നിര്‍മിച്ചെന്ന് ആരോപിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റും, ആധാര്‍കാര്‍ഡും വ്യാജ പാസ്പോര്‍ട്ടും ഔറംഗസേബ് പരസ്യമാക്കി.
അതേ സമയം തനിക്കൊപ്പം കൂട്ടത്തിലുണ്ടായിരുന്നു നാല് പേരെ വധിക്കാന്‍ അനസ് പദ്ധതിയിട്ടിരുന്നുവെന്നാണ് കൂട്ടാളിയായിരുന്ന ഔറംഗസേബ് പറയുന്നത്. കയ്യില്‍ എന്നും തോക്കുമായി നടക്കുന്ന അനസ് ദുബായില്‍ തുടരുന്നത് സ്വര്‍ണക്കടത്ത് ലക്ഷ്യമിട്ടാണെന്നും പുതയി സ്ഥാപനവും ആളുകളെ പറ്റിക്കാനുള്ളതാണെന്നും സുഹൃത്ത് പറയുന്നു. അതേസമയം അനസ് നാട് വിട്ടതില്‍ എറണാകുളം റൂറല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.