അടുത്തിടെ അമൃതയും മകൾ അവന്തികയും മാതൃഭൂമി ആരോഗ്യ മാസികയുടെ കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാനസിക ആരോഗ്യം, ഫിസിക്കൽ വർക്കൗട്ട് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എല്ലാം അമൃത സംസാരിച്ചു. വിഷമം വരുമ്പോൾ എന്താണ് ചെയ്യുക എന്നായിരുന്നു ഒരു ചോദ്യം. പലരും പാട്ടു കേൾക്കുക എന്ന മറുപടിയാണ് നൽകാറുള്ളത്. എന്നാൽ അമൃത് നൽകിയതും വ്യത്യസ്തമായ ഒരു മറുപടി ആയിരുന്നു. “വിഷമം വരുമ്പോൾ പാട്ട് കേൾക്കാറില്ല, അത് വിഷമം വർദ്ധിക്കുകയേ ഉള്ളൂ” – അമൃത പറയുന്നു.
“വിഷമഘട്ടങ്ങളിൽ പാട്ടു കേൾക്കാറില്ല. അത് വിഷമം വർദ്ധിപ്പിക്കും. അങ്ങനെ സമയങ്ങളിൽ പാട്ട് ഒഴിവാക്കുകയാണ് പതിവ്” – അമൃത പറയുന്നു. “വർക്ക് ചെയ്യാൻ വളരെ ഇഷ്ടമാണ്. പ്രസവം കഴിഞ്ഞതോടെ 86 കിലോ വരെ ഭാരം പോയിരുന്നു. വർക്കൗട്ട് ചെയ്തു കുറച്ചതായിരുന്നു അത്. വർക്ക്ഔട്ട് ചെയ്യുമ്പോൾ നമ്മൾ അറിയാതെ ഒരു പോസിറ്റിവിറ്റി കടന്നു വരും. പിന്നെ വായന, യോഗ എല്ലാം ചെയ്യാറുണ്ട്. പിന്നെ എല്ലാത്തിനും കൂടെ പാപ്പുവും ഉണ്ട്” – അമൃത കൂട്ടിച്ചേർത്തു.
സ്കൂൾ തുറക്കുന്ന വിഷയത്തിൽ എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് താരം ഉത്തരം നൽകി. “സ്കൂൾ തുറക്കണം എന്ന് തന്നെയാണ് ആഗ്രഹം. സുഹൃത്തുക്കൾ, ടീച്ചർമാർ ഇവരൊക്കെയുമായുള്ള അറ്റാച്ച്മെൻറ് ഒക്കെ കുട്ടികൾക്ക് നഷ്ടമാവുകയാണ്. പാപ്പു ഇടക്ക് സുഹൃത്തുക്കളെ എല്ലാം കണ്ടിരുന്നു. രക്ഷിതാക്കൾ അവരുടെ കുട്ടികളെ എല്ലാം കൊണ്ടുവന്നിരുന്നു. കോറോണ സമയത്ത് ആയിരുന്നു ബഗീര വന്നത്. തൻറെ ബ്രദർ ആണ് ബഗീര എന്നാണ് പാപ്പു പറയുന്നത്. രണ്ടുപേരും നല്ല കൂട്ടാണ്. അച്ഛനും അമ്മയും എല്ലാം അവർക്കൊപ്പം ഉണ്ട്. ഞങ്ങൾ തുടങ്ങിയ യൂട്യൂബ് ചാനലിനും നല്ല സപ്പോർട്ട് ആണ് ലഭിക്കുന്നത്. അത് വളരെ സന്തോഷവും ആശ്വാസവും നൽകുന്നു” – അമൃത പറയുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു അവന്തികയുടെ പിറന്നാൾ. എല്ലാ പിറന്നാളിനും അച്ഛൻ ബാല പിറന്നാൾ ആശംസകളുമായി എത്താറുണ്ട്. എന്നാൽ ഇത്തവണ അത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബാലയ്ക്ക് എതിരെ നിരവധി ആളുകളാണ് വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പുതിയ കല്യാണം കഴിഞ്ഞതോടെ ബാലയ്ക്ക് സ്വന്തം മകളെ പോലും വേണ്ടാതായി എന്നൊക്കെയാണ് വിമർശനങ്ങൾ വരുന്നത്.