മലയാളത്തിലെ അറിയപ്പെടുന്ന നടനും, നിർമ്മാതാവും, സംവിധായകനും എല്ലാമാണ് ലാൽ. ഇപ്പോൾ വിജയ് ബാബുവിനെതിരായുള്ള നടപടിക്കായി അമ്മയുടെ യോഗത്തിൽ ഇദ്ദേഹം ശക്തമായി ആവശ്യമുന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതികളാകുന്നവരെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ഇദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
മുൻപ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഓർമ്മപ്പെടുത്തിയ താണ് ഇദ്ദേഹം ആവശ്യം ഉന്നയിച്ചത്. അന്ന് തൻറെ വീട്ടിൽ ആണ് ആ പെൺകുട്ടി കരഞ്ഞു ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് അഭിപ്രായം തനിക്കുണ്ട്. യോഗത്തിൽ താരം നിലപാട് വ്യക്തമാക്കി. ഇതിനിടെ നടി മാലാ പാർവ്വതി അമ്മയുടെ ഐ സി സി യിൽ നിന്നും രാജി വച്ചിരുന്നു.
അമ്മയുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്ന് താരം വ്യക്തമാക്കി. പത്രക്കുറിപ്പിൽ വിജയ് ബാബു സ്വമേധയാ മാറിനിൽക്കുകയാണ് എന്നാണുള്ളത്. അമ്മ ആവശ്യപ്പെട്ടു എന്ന് പോലുമില്ല. നിയമപരമായി ഒരുപാട് ചുമതലകൾ വഹിക്കേണ്ട ഒരു പദ്ധതിയാണ് ഇത്. ഒരുപാട് ഉത്തരവാദിത്വങ്ങൾ ഇതിനുണ്ട്.
അത് ചെയ്യാൻ സാധിക്കുകയില്ല എന്ന് തോന്നിയാൽ പിന്നെ ഇവിടെ ഇരിക്കേണ്ട ആവശ്യമില്ല. താരം പറഞ്ഞത് ഇങ്ങനെ. അതിനിടയിൽ മണിയൻപിള്ള രാജുവും പ്രതികരിച്ചു. മാല പാർവ്വതിക്ക് അങ്ങനെ എന്തും ചെയ്യാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സംഘടന ആകുമ്പോൾ ചില പ്രൊസീജിയർ ഉണ്ടെന്നും എടുത്തുചാടി നടപടികൾ കൈക്കൊള്ളാൻ പറ്റില്ല എന്നും ഇദ്ദേഹം പറഞ്ഞു.