ബോൾത്ത് എംഎൽഎയും കോൺഗ്രസ് നേതാവുമായ സുഖ്പാൽ സിങ് ഖൈറയെ ചണ്ഡീഗഢിലെ സെക്ടർ 5ലെ വസതിയിൽ നിന്ന് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഫാസിൽക ജില്ലയിലെ ജലാലാബാദിൽ രജിസ്റ്റർ ചെയ്ത പഴയ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് സൂപ്രണ്ട് (എസ്പി) ഫാസിൽക്ക വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി.
പോലീസ് നടപടിയുടെ വീഡിയോ ഖൈറ തന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തനിക്കെതിരെ എടുത്ത നടപടിയിൽ രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള തീവ്രശ്രമമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചത്.ആം ആദ്മി എംഎൽഎയുടെ അഴിമതി പുറത്ത് കൊണ്ടു വന്നതിന്റെ പേരിലാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നന് അദ്ദേഹം ലൈവിൽ പറയുന്നുണ്ട്.
ഫെയ്സ്ബുക്ക് ലൈവിൽ ഇയാൾ പോലീസുമായി തർക്കിക്കുന്നതും ദൃശ്യമായിരുന്നു. അറസ്റ്റ് വാറണ്ടുകൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ വസ്ത്രം ധരിച്ച ഒരാൾ എസ്പിയാണെന്ന് സ്വയം പരിചയപ്പെടുത്തി. ജലാലാബാദ് ഡിഎസ്പി അച്രു രാം ശർമ്മയാണെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏത് കേസിലാണ് അറസ്റ്റ് ചെയ്യുന്നതെന്നും ഖൈറ ചോദിച്ചു, ഇത് എൻഡിപിഎസ് കേസാണെന്ന് ശർമ്മ അറിയിച്ചു.പ്രത്യേക കേസിലെ സമൻസുകൾ സുപ്രീം കോടതി ഇതിനകം റദ്ദാക്കിയിട്ടുണ്ടെന്നും ഇത് സംസ്ഥാന പോലീസിന്റെ നടപടിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ഖൈറ പറഞ്ഞു.
Raghav Chaddha got Congress MLA arrested just within 12 hours he questioned Raghav on expensive ring.@RahulGandhi this is how fascists work, but you dont have courage to speak for your MLA because you dream to become PM with the help of AAP.
INDI Alliance is perfect example of… pic.twitter.com/jFcOUka7ww
— Facts (@BefittingFacts) September 28, 2023