ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പോസ്റ്റു മോർട്ടത്തിന് ഇടയിൽ ജീവിതത്തിലേക്ക് തിരിച്ചു വന്ന മാഹി സ്വദേശി അബ്ദുൽ ജബ്ബാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. വളരെ അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി എത്തിയ ആളാണ് ജബ്ബാർ. മുംബൈയിൽ പൂനെയ്ക്ക് അടുത്ത് നടന്ന ബസപകടത്തിൽ അദ്ദേഹം മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതി.
ഡോക്ടർമാരെയും അത്ഭുതപ്പെടുത്തി ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നു. ദുബായിൽ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അതിനിടയിൽ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തി. ഇതിനു ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. മംഗലാപുരത്തു നിന്നും പൂനെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സഞ്ചരിച്ചിരുന്ന ബസ് ഒരു ലോറിയുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചു.
തല കീഴായി മറിഞ്ഞ ബസിൻ്റെ എൻജിൻ്റെ അടിയിൽ പെട്ട് ജബ്ബാർ അടക്കം മൂന്നു പേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നു. മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലേക്ക് ഇദ്ദേഹത്തിൻറെ ജ്യേഷ്ഠ സഹോദരന്മാർ വന്നു. മോർച്ചറിയിൽ നിന്നും ആംബുലൻസിലേക്ക് ജബ്ബാറിനെ കയറ്റുന്നതിനിടെ ഡെത്ത് സർട്ടിഫിക്കറ്റ് വേണം എന്ന് ഡോക്ടറോട് സഹോദരങ്ങൾ പറഞ്ഞു. പോസ്റ്റുമോർട്ടം ചെയ്താലേ സർട്ടിഫിക്കറ്റ് ലഭിക്കൂ എന്ന് ഡോക്ടർ അറിയിച്ചു. പിന്നീട് ഇദ്ദേഹത്തെ പോസ്റ്റു മാർട്ടം ടേബിളിൽ എത്തിച്ചു. ചുറ്റിക കൊണ്ട് തലയിൽ ആഞ്ഞടിച്ചു.
അപ്പോൾ ഇദ്ദേഹത്തിൻറെ കൈ വിരലുകൾ അനങ്ങി. ഇത് കണ്ട് പോസ്റ്റുമോർട്ടം ചെയ്തയാൾ ബോധം നഷ്ടപ്പെട്ട് നിലത്തു വീണു. എന്നാൽ തലയ്ക്ക് ലഭിച്ചടിയെ തുടർന്ന് ജബ്ബാറിൻ്റെ ഒരു കണ്ണ് നഷ്ടമായി. ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഇദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ വൻ തിരക്കായിരുന്നു. ഇദ്ദേഹത്തെ പെട്ടെന്ന് തന്നെ ആശുപത്രിക്കാർ ഡിസ്ചാർജ് ചെയ്തു. അയൽ വാസികളും നാട്ടുകാരും അപ്രതീക്ഷിതമായി കാണുന്നത് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ജബ്ബാറിനെ ആണ്.