ആക്ടിവിസ്റ്റുകൾ എന്ന പേരിൽ കേരളത്തിൽ ആകെ പ്രശസ്തി നേടിയ രണ്ടു പേരാണ് രഹന ഫാത്തിമയും ദിയ സനയും. ഇപ്പോൾ ഇവരുടെ ഉള്ളിലുള്ള പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തു വരികയാണ്. രഹന ഫാത്തിമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇപ്പോൾ ദിയ സന തന്നെ രംഗത്തെത്തുകയാണ്. കേവലം വിശ്വാസികളെ അപമാനിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം, ഇതിലൂടെ ഒരു വലിയ ഗൂഢസംഘത്തെ തന്നെ നിർമ്മിച്ചെടുക്കുക ആയിരുന്നു രഹന ഫാത്തിമ ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് ദിയ സന ഇപ്പോൾ.
ശബരിമലയിലെ അയ്യപ്പ വിശ്വാസികളെ അപമാനിച്ചു കൊണ്ട് ഫേസ്ബുക്കിൽ ചിത്രം ഇട്ടതിനു ഇപ്പോൾ ശി.ക്ഷാനടപടികൾ നേരിടുകയാണ് രഹന ഫാത്തിമ. അടുത്ത മൂന്നുമാസ കാലത്തേക്ക് ആഴ്ചയിൽ രണ്ടു തവണ വീതം പോയി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഒപ്പിടണം. അതുകഴിഞ്ഞുള്ള മൂന്നുമാസം ആഴ്ചയിൽ ഓരോ തവണ വീതവും ഒപ്പിടണം. ബിജെപി നേതാവ് അഡ്വക്കേറ്റ് ബി രാധാകൃഷ്ണ മേനോനാണ് രഹന ഫാത്തിമ അനുവദിച്ച ജാമ്യത്തിൽ ഇടപെട്ടു കൊണ്ട് ഈ ഭേദഗതി വരുത്തിയത്.
ഡി.എ.സി.ഡി. സെക്രട്ടറിയാണ് രഹന ഫാത്തിമയുടെ ഭർത്താവ്. മനോജ് കെ ശ്രീധർ എന്നാണ് ഇവരുടെ പേര്. ഈ സംഘടനയുടെ തന്നെ ജോയിൻ സെക്രട്ടറി ആണ് വിനോ ബാസ്റ്റ്റിൻ. ഈ മൂന്നുപേർക്കെതിരെ ആണ് ഇപ്പോൾ ദിയ സന ആരോപണം ഉന്നയിക്കുന്നത്. കോഴിക്കോട് സ്ഥിരതാമസമാക്കിയ ട്രാൻ.സ്ജെൻ.ഡറും സർക്കാർ ഉദ്യോഗസ്ഥനുമായ വ്യക്തിയുടെ കയ്യിൽ നിന്നും 2 ലക്ഷം രൂപയാണ് ഇവർ തട്ടിയത്.
“രഹന ഫാത്തിമ തന്നെ നേരിട്ട് വിളിച്ച് പണം ആവശ്യപ്പെട്ടു എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി. എൻറെ പഴയ സുഹൃത്ത് ഇത്തരത്തിൽ ഒരു കണ്ണിയുടെ ഭാഗമാണ് എന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.” – ദിയ സന ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് ദിയ സന ഈ ആരോപണം ഉന്നയിച്ചത്. നിരവധി ആളുകളാണ് ഇതിനോടകം ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത്. പോസ്റ്റിനു താഴെ പ്രതിഷേധങ്ങളുമായി നിരവധി ആളുകളാണ് എത്തുന്നത്.