ഒരു വർഷത്തിനു മുൻപാണ് മേജർ കൗസ്തഭ് റാണെ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചത്. നിയന്ത്രണരേഖ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. കനികാ റാണെ എന്നായിരുന്നു ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. എന്നാൽ ഒരു ധീരജവാൻ്റെ വിധവ എന്ന പേരിൽ മാത്രം അറിയപ്പെട്ടു കൊണ്ട് ജീവിതം കഴിച്ചുകൂട്ടാൻ ഇവർ തയ്യാറല്ലായിരുന്നു.
ഭർത്താവിനോടുള്ള ആദരസൂചകമായി ഇവർ ഒരു തീരുമാനമെടുത്തു. ഇന്ത്യൻ സേനയുടെ ഭാഗമാകണം. അതിനുവേണ്ടി ഉടനെ തന്നെ ഇവർ തയ്യാറെടുപ്പുകൾ നടത്തി. 2019 ഒക്ടോബർ മാസത്തിൽ തന്നെ ഇവർ ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ടു ട്രെയിനിങ് ആരംഭിച്ചു. 29 വയസ്സായിരുന്നു ട്രെയിനിങ്ങിന് ചേരുന്ന സമയത്ത് ഇവരുടെ പ്രായം.
വളരെ ഏറെ വാർത്താപ്രാധാന്യം ലഭിച്ച സംഭവമായിരുന്നു ഇത്. ഇന്ന് വീണ്ടും അവർ വാർത്തകളിൽ നിറയുകയാണ്. ഒരു ഭാര്യക്ക് വിടവാങ്ങിയ ഭർത്താവിന് നൽകാവുന്ന ഏറ്റവും വലിയ ആദരവാണ് കനിക ഇന്ന് കൗസ്തഭിന് നൽകിയിരിക്കുന്നത്. ഇന്ന് ഇന്ത്യൻ ആർമിയുടെ ഭാഗമാണ് കനിക റാണെ.
“ഒരിക്കലും എളുപ്പമുള്ള തീരുമാനമായിരുന്നില്ല ഇത്. ഒരുപാട് ബുദ്ധിമുട്ടി തന്നെ ആണ് ഞാൻ ഈ തീരുമാനത്തിലെത്തിയത്. എപ്പോഴും എൻറെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും പിന്തുടരാൻ തന്നെയായിരുന്നു എൻറെ ഭർത്താവ് എന്നോട് പറഞ്ഞിരുന്നത്. അദ്ദേഹം എന്തിനുവേണ്ടിയാണ് ജീവിച്ചത്, എന്തൊക്കെ സ്വപ്നങ്ങൾ ആണോ അദ്ദേഹം ബാക്കിവെച്ചത്, അതെല്ലാം എനിക്ക് പൂർത്തീകരിക്കണം. എൻറെ സ്ഥാനത്ത് അദ്ദേഹം ആയിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു അത് തന്നെയാണ് ഞാനും ഇപ്പോൾ ചെയ്തിരിക്കുന്നത്.” – കനിക പറയുന്നു.
“മാനസികമായ കരുത്ത് ഉണ്ടെങ്കിൽ എന്തും നിങ്ങൾക്ക് നേരിടാൻ സാധിക്കും. അതിനൊപ്പം തന്നെ ശാരീരികമായ ക്ഷമതയും ആവശ്യമാണ്. ജീവിതത്തിൽ ഇന്നേവരെ ഒരു 100 മീറ്റർ പോലും ഞാൻ ഓടിയിട്ട് ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ 40 കിലോമീറ്റർ വരെ ഓടുന്നുണ്ട്.” – കനിക കൂട്ടിച്ചേർത്തു.
Lieutenant Kanika Rane, commissioned today into the Indian Army ?? pic.twitter.com/d4UdwHpAr5 https://t.co/f2otVKZ2Jl
— Shiv Aroor (@ShivAroor) November 21, 2020