മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രതാപ് പോത്തൻ. തകര എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തിളങ്ങിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. വളരെ വിഷമത്തോടെ ആണ് ഇദ്ദേഹത്തിൻറെ മരണവാർത്ത ഇന്ന് മലയാളികൾ കേട്ടത്. ഇദ്ദേഹത്തിൻറെ ഫ്ലാറ്റിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
അതേസമയം സിനിമയിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്തതിനുശേഷം ആണ് ഇദ്ദേഹം 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ആഷിക് അബു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്യുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ നായകനായും വില്ലനായും സ്വഭാവ കഥാപാത്രമായും എല്ലാം തന്നെ ഇദ്ദേഹം നിറഞ്ഞു നിന്നിരുന്നു. സിനിമയിൽ ഒന്നും മാറിനിന്ന സമയത്ത് ഇദ്ദേഹം ബിസിനസ് മേഖലയിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
അതേസമയം ഇദ്ദേഹം അടുത്തിടെ ഒരു സിനിമ സംവിധാനം ചെയ്യുവാൻ വേണ്ടി തീരുമാനിച്ചിരുന്നു. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആയിരുന്നു ഇദ്ദേഹം സിനിമ സംവിധാനം ചെയ്യുവാനുള്ള തീരുമാനമെടുത്തത്. ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യുവാൻ ആയിരുന്നു ഇദ്ദേഹം തീരുമാനിച്ചത്. സിനിമയുടെ തിരക്കഥ നിർവഹിക്കുവാൻ അഞ്ജലി മേനോനെ ആയിരുന്നു ചുമതലപ്പെടുത്തിയത്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ജനപ്രിയ സംവിധായിക ആണ് അഞ്ജലി മേനോൻ.
എന്നാൽ പിന്നീട് ഈ സിനിമയിൽ നിന്നും അദ്ദേഹം പിൻവാങ്ങുകയായിരുന്നു. താൻ ആഗ്രഹിച്ചത് പോലെ ഒരു തിരക്കഥ ലഭിക്കാത്തതുകൊണ്ടാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത് എന്നാണ് പ്രതാപ് പോത്തൻ അറിയിച്ചത്. ഇത് വലിയ രീതിയിൽ വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു. എന്തായാലും ഇപ്പോൾ ഇദ്ദേഹത്തിന്റെ മരണത്തോടെ ഇത്തരത്തിലുള്ള വിവാദങ്ങൾ എല്ലാം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.