മലയാള സിനിമയിലെ ഒറ്റയാൾ പട്ടാളം എന്ന പേരിൽ അറിയപ്പെടുന്ന സംവിധായകൻ വിനയൻ. സൂപ്പർതാരങ്ങളുടെ നിയന്ത്രണങ്ങൾക്ക് വഴങ്ങാത്തതുകൊണ്ട് സിനിമയിൽ നിന്നും ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്ന സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ഒരുപാട് തവണ ഇദ്ദേഹത്തെ ബാൻ ചെയ്യുവാൻ സിനിമാ സംഘടനകൾ തീരുമാനിച്ചുവെങ്കിലും സ്വതന്ത്രമായി ഒരു സംവിധായകനായി വളർന്നു വരികയായിരുന്നു വിനയൻ.
സംവിധായകൻ വിനയന് എതിരെ നിലനിന്നിരുന്ന വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക്ക സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോൾ വിനയനു അനുകൂലമായ വിധി വന്നിരിക്കുന്നത്. കേസിലെ വസ്തുതകളെല്ലാം സംവിധായകനു അനുകൂലമാണെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ അധ്യക്ഷനായുള്ള ബഞ്ച് കണ്ടെത്തി.
കൂടാതെ പിഴത്തുക കുറയ്ക്കണമെന്ന ആവശ്യവും തള്ളി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ Rs.85,594 /-, അമ്മ Rs.3,86,354/-, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യുണിയൻ Rs. 56, 661 / – രൂപയും പിഴ അടക്കണം. ഫെഫ്ക സംഘടനയ്ക്ക് പുറമേ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വിനയന്റെ വിലക്ക് നീക്കി കൊണ്ട് കോമ്പറ്റീഷൻ അതോറിറ്റി ഓഫ് 2017 മാർച്ചിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടർന്ന് അമ്മ, ഫെഫ്ക്ക ഇന്നീ സംഘടനകളിൽ നിന്നും വലിയ തുക പിഴയായി ഈടാക്കുകയും ചെയ്തു.
ഇതിനുശേഷമാണ് സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇത് സ്വതന്ത്ര സംഘടനകൾ തമ്മിലുള്ള പ്രശ്നം ആയതുകൊണ്ട് കോടതിക്ക് ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നാണ് കോടതിയെ അറിയിച്ചത്. എങ്കിൽ പോലും വസ്തുതകളെല്ലാം സംവിധായകനു അനുകൂലം ആയതുകൊണ്ടാണ് വിധി വിനയനു അനുകൂലമായി വന്നതെന്നും കോടതി പറയുന്നു.
കോടതി വിധി വന്നതിലൂടെ മുൻപ് കോംപറ്റീഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ച പിഴകൾ എല്ലാം സംഘടനകൾ ഒടുക്കേണ്ടി വരും. ഇതോടെ ഇനി വിനയനു സ്വതന്ത്രമായി സിനിമയെടുക്കാനുള്ള അവസരമാണ് മലയാള സിനിമയിൽ തുറന്നു വരുന്നത്. മുൻനിര നടീനടന്മാരെ സിനിമയിൽ അഭിനയിക്കുന്നതിന് ഇനി സംവിധായകന് ഒരു തടസ്സവും ഉണ്ടാവുകയില്ല.