ഹമാസിന് വൻ തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇസ്രായേലിന് പിന്തുണയുമായി യുഎഇ രംഗത്തെത്തിയിരിക്കുകയാണ്.
ഇസ്രായേൽ നഗരങ്ങൾക്കെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെ “”serious and grave escalation”എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് രാജ്യം.അതെ സമയം ചരിത്രം എപ്പോഴും യുഎഇ പ്രസിഡന്റിനെ ഓർക്കും “ഇസ്രായേൽ പൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകളിൽ യുഎഇയും പരിഭ്രാന്തരാണ്.എന്നാണ് പറയുന്നത്.ഇരുവശത്തുമുള്ള സിവിലിയന്മാർക്ക് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിൽ എല്ലായ്പ്പോഴും പൂർണ്ണ സംരക്ഷണം ഉണ്ടായിരിക്കണം, ഒരിക്കലും ഒരു സംഘട്ടനത്തിന്റെ ലക്ഷ്യമാകരുത്.
അതെ സമയം ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം മൂന്നാം ദിവസവും തുടരുകയാണ്. പലസ്തീനിലും ഇസ്രായേലിലുമായി മരണം 1200 കഴിഞ്ഞു. ഇസ്രായേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600-കഴിഞ്ഞു. ഗാസയിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 400- ൽ അധികം പേരുമാണ് മരണമടഞ്ഞത്. ഹമാസ് നടത്തിയ ആക്രണങ്ങൾക്ക് മറുപടിയായി ഗാസയിലെ ഹമാസിന്റെ എല്ലാ ഒളിത്താവളങ്ങളും തകർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പ് നൽകിയിരുന്നു.
UAE MOFA stressed that attacks by Hamas against Israeli towns and villages near the Gaza strip, including the firing of thousands of rockets at population centers, are a serious and grave escalation. The UAE MOFA is appalled by reports that Israeli civilians have been abducted as…
— حسن سجواني 🇦🇪 Hassan Sajwani (@HSajwanization) October 8, 2023
അതെസമയം ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും രംഗത്ത് എത്തിയിരുന്നു. യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെമേഖലയിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചു. യു എസ് നേവിയുടെ യുഎസ്എസ് ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു കഴിഞ്ഞു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങിയത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർധിപ്പിക്കും.