വളരെ കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ മനുഷ്യന്മാർക്ക് മാത്രമാണ് ഈ വാർത്ത കൗതുകകരം. കടുവകളെ സംബന്ധിച്ച് അത്യന്തം ദുഃഖകരമായ ഒരു വാർത്തയാണിത്. 3000 കിലോമീറ്റർ ആണ് ഈ ഒരു കടുവ മാത്രം നടന്നിട്ടുള്ളത്. ഇന്ത്യയുടെ രേഖപ്പെടുത്തിയ ചിത്രത്തിലെ ഒരു കടുവ നടന്ന ഏറ്റവും വലിയ നടത്തമാണ് ഇത്. മഹാരാഷ്ട്രയിലെ ഒരു കാട്ടിൽ നിന്നും ആണ് ഈ കടുവ നടന്നു തുടങ്ങിയത്.
ഒരു ഇണയെ തേടി ആണ് ഈ കടുവ നടന്നത്. മൂന്നര വയസ്സാണ് ഈ കടുവയ്ക്ക്. കഴിഞ്ഞ ജൂൺ മാസത്തിലാണ് മഹാരാഷ്ട്രയിലെ കാട്ടിൽനിന്നും ഈ കടുവ നടത്തം ആരംഭിച്ചത്. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചതിനാൽ ഈ കടുവയുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ സാധിച്ചു. ഇണയെ തേടി മഹാരാഷ്ട്രയിലെ കാടുകൾ മാത്രമല്ല, തെലുങ്കാനയിലെ കാടുകളും ഈ കടുവ സന്ദർശിച്ചു.
ഈ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ഒരേയൊരു കടുവയാണ് ഇത്. ഒരു പെൺ കടുവയെ കാട്ടിൽ എത്തിക്കുന്നതിന് വേണ്ടി അധികൃതർ ശ്രമിച്ചതാണ്. എന്നാൽ അടുത്ത് ജനവാസകേന്ദ്രം ആയതിനാൽ കടുവകളുടെ പോപ്പുലേഷൻ കൂടിയാൽ അത് ജനങ്ങൾക്ക് ഒരു ഭീഷണിയാകുമെന്ന് കണ്ട് ഇവർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കടുവയ്ക്ക് ഭക്ഷണത്തിന് ഇവിടെ കുറവൊന്നുമില്ല എന്നും, ഇരപിടിക്കാൻ ഒട്ടേറെ ജീവികളുണ്ട് എന്നും അധികൃതർ പറയുന്നു. എന്നാൽ ഒരു ഇണയെ എത്തിച്ചു കൊടുക്കാൻ മാത്രം ഇവരുടെ കയ്യിൽ നിർവാഹമില്ല.