മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു പെരുമ്പാവൂരിൽ അരങ്ങേറിയ ജിഷ എന്ന പെൺകുട്ടിയുടെ കൊലപാതകം. ഇപ്പോൾ ഈ സംഭവം സിനിമയാവുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ജിഷയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി കുളപ്പുള്ളി ലീലയാണ്. ഇതിന് പുറമെ സലീം കുമാർ, ദേവൻ, ലാൽ ജോസ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. 2016 ഏപ്രിൽ 28ആം തീയതി ആയിരുന്നു ഈ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
മകളുടെ മരണത്തെ തുടർന്ന് ശാരീരികമായി മാനസികമായും വളരെ തകർന്ന അവസ്ഥയിൽ ആയിരുന്നു അവരുടെ അമ്മ രാജേശ്വരി. ഇതിനിടയിൽ അമ്മ ഒരു നിത്യ രോഗിയായി മാറുകയും ചെയ്തു. ദീപ എന്ന പേരുള്ള ഒരു സഹോദരി കൂടി ഉണ്ട് ജിഷക്ക്. അവർക്ക് സർക്കാർ ജോലി ലഭിച്ചിരുന്നു. ഇപ്പോൾ ദീപയുടെ കുടുംബത്തിനൊപ്പം ആണ് രാജേശ്വരി താമസിക്കുന്നത്. ഇപ്പോൾ ഈ സിനിമയെ കുറിച്ച് ജിഷയുടെ അമ്മ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
“ഈ കേസിൽ പ്രതിയായത് ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ്. അമീറുൽ ഇസ്ലാം എന്നാണ് അയാളുടെ പേര്. അയാൾ വരുന്നതിനു മുൻപ് തന്നെ അയൽവാസികളാണ് ഞങ്ങളെ കൊല്ലും എന്ന് പറഞ്ഞത്” – ജിഷയുടെ അമ്മ പറയുന്നത് ഇങ്ങനെ. “ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കുറ്റകൃത്യം അല്ല ഇത്. അതുകൊണ്ടാണ് ഇതിനെ പിന്നിൽ വേറെയും ആളുകൾ ഉണ്ട് എന്ന് എനിക്ക് തോന്നുന്നത്. ഇടയ്ക്ക് മമ്മൂട്ടിയോ മോഹൻലാലോ വരണം എന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം അവരൊക്കെ ഇന്ന് സിനിമയിൽ അഭിനയിക്കുന്ന വലിയ നടന്മാരാണ്. ലോകത്ത് എല്ലായിടത്തും അവരെ ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ട്. അതുമാത്രമല്ല മമ്മൂക്ക നിയമം പഠിച്ച വ്യക്തിയാണ്. എൻറെ മോളും നിയമവിരുദ്ധത്തിന് പഠിച്ചിരുന്ന കുട്ടിയായിരുന്നു. മമ്മൂട്ടി മോഹൻലാൽ ദിലീപ് എന്നിവരെ കുറിച്ചാണ് ഞാൻ അന്ന് പറഞ്ഞത്” – അമ്മ രാജേശ്വരി പറയുന്നു.
“ഈ സംഭവം സിനിമയാക്കിയാൽ ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികൾ സത്യത്തിന് മുന്നിലേക്ക് വരുവാൻ സാധ്യതയുണ്ട്. അതിനുവേണ്ടി കൂടിയാണ് മമ്മൂട്ടിയെ കൊണ്ടുവരണമെന്ന് ഞാൻ പറഞ്ഞത്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാൻ മകളെ വളർത്തിയത്. അവളെ പഠിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് അറ്റൻഡർ ആയി വരെ ജോലി ചെയ്തിട്ടുണ്ട്. എൻറെ മകൾ ചെറുപ്പ മുതൽ നൃത്തം ഒക്കെ പഠിച്ചിരുന്നു. അവൾ ആരെയും പ്രണയിച്ചിരുന്നില്ല. അടുപ്പ് കൂട്ടിയ പോലെ വീട് ഉണ്ട് അടുത്ത്. എന്നിട്ട് അവർ ആരും എൻറെ മകളുടെ നിലവിളി കേട്ടില്ല എന്നാണ് പറയുന്നത്” – ജിഷയുടെ അമ്മ രാജേശ്വരി പറയുന്നത് ഇങ്ങനെ.