പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജഗതി ശ്രീകുമാർ. എന്നാൽ കഴിഞ്ഞ 11 വർഷക്കാലമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവമല്ല. ഒരു അപകടം പറ്റിയതിനെ തുടർന്നാണ് ഇദ്ദേഹം സിനിമ മേഖലയിൽ നിന്നും മാറി നിൽക്കുന്നത്. എപ്പോഴും സിനിമ പ്രവർത്തകർക്ക് വേണ്ടി വാദിച്ചിരുന്ന ശബ്ദങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇദ്ദേഹത്തിൻറെത്. ഇപ്പോൾ ഇദ്ദേഹത്തിനെ കുറിച്ച് നിർമാതാവ് ദിനേശ് പണിക്കർ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ദിനേശ് പണിക്കരും ദിലീപും തമ്മിൽ ചെറിയ സാമ്പത്തിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ആ സമയത്ത് ദിലീപ് ഇദ്ദേഹത്തിനെതിരെ കേസ് നൽകിയത് വലിയ രീതിയിലുള്ള വാർത്തയായിരുന്നു. അപ്പോൾ സ്വാഭാവികമായും ഈ വിഷയം നടന്മാരുടെ ഇടയിലും വലിയ രീതിയിൽ ചർച്ചയായി മാറി. ആ സമയത്ത് തനിക്ക് വേണ്ടി നിലകൊണ്ടത് ജഗതി ശ്രീകുമാർ മാത്രമാണ് എന്നാണ് ഇപ്പോൾ ദിനേശ് പണിക്കർ ഓർത്തെടുക്കുന്നത്.
“ജഗതിച്ചേട്ടൻ എനിക്കുവേണ്ടി ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്തു. എല്ലാവരുടെയും വായടപ്പിച്ചു. എന്നാൽ ഞാൻ ഈ സംഭവങ്ങൾ എല്ലാം തന്നെ കുറെ കഴിഞ്ഞിട്ടാണ് അറിയുന്നത്. ഒന്നുകൂടി ആലോചിച്ചിട്ട് വേണം ദിലീപ് കേസുമായി മുന്നോട്ടു പോകാൻ എന്നു പറഞ്ഞുകൊണ്ട് വളരെ വലിയ ശബ്ദത്തിൽ വാദിച്ച വ്യക്തിയാണ് ജഗതി ശ്രീകുമാർ”. ദിനേശ് പണിക്കർ ഓർത്തെടുക്കുന്നു.
ഇത്തരത്തിൽ എത്രപേർ കൂടെ നിൽക്കാൻ തയ്യാറാകുമെന്നാണ് ദിനേശ് പണിക്കർ ചോദിക്കുന്നത്. ഒരു വ്യക്തിയോടും അദ്ദേഹം ഇതുവരെ സാമ്പത്തികമായി കടുംപിടുത്തം പിടിച്ച അറിവില്ല എന്നാണ് ഒരു നിർമാതാവ് എന്ന നിലയിൽ കൂടി ഇദ്ദേഹം പറയുന്നത്. ജഗതിച്ചേട്ടൻ അന്നൊക്കെ ചെയ്ത പ്രശസ്തി എത്രപേർക്ക് അറിയാമായിരുന്നു എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. നമ്മൾ ഏതെങ്കിലും പരിപാടിക്ക് വിളിച്ചാൽ എത്ര രൂപയാണ് നിങ്ങൾ തരാൻ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കും. 10000 രൂപയാണ് എന്ന് പറഞ്ഞാൽ അത് എനിക്ക് തരേണ്ട എന്നും ചിത്ര ഹോമിലേക്ക് കൊടുക്കണം എന്നുമായിരുന്നു ജഗതിച്ചേട്ടൻ പറയുക – താരം ഓർത്തെടുക്കുന്നു.