മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇപ്പോൾ തന്റെ ബാഗിൽ എന്തൊക്കെയാണ് ഉള്ളത് എന്ന് വെളിപ്പെടുത്തുകയാണ് അമൃത. കൂട്ടുകാർ തൻറെ ബാഗിനെ ചാക്ക് എന്നാണ് കളിയാക്കി വിളിക്കുന്നത് എന്നാണ് താരം പറയുന്നത്. അതേസമയം ഒരു പെൺകുട്ടിയുടെ ബാഗ് തുറക്കുമ്പോൾ അതിൽ ഉണ്ടാകുന്ന മിനിയേച്ചർ സംഭവങ്ങൾ ഒക്കെ തന്റെ ബാഗിലും ഉണ്ട് എന്നാണ് അമൃത പറയുന്നത്. പായും തലയും ഒഴികെ വീട് വിട്ടിറങ്ങിയാൽ രണ്ടു ദിവസത്തേക്ക് കഴിയാനുള്ള സാധനങ്ങൾ എല്ലാം തന്നെ ബാഗിൽ കാണും എന്നാണ് താരം പറയുന്നത്.
ബാഗ് തുറന്നു താരം ആദ്യം പുറത്തെടുത്തത് ഒരു ബുക്ക് ആണ്. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ എഴുതാൻ തോന്നുമ്പോൾ അത് എഴുതുവാൻ വേണ്ടിയാണ് ബുക്ക് എന്നാണ് താരം പറയുന്നത്. അതുകഴിഞ്ഞ് താരം പുറത്തെടുത്തത് ഒരു മോയ്സ്ചറൈസർ ആണ്. പിന്നീട് ഒരു ഫേസ് പാഡ് പുറത്തെടുത്തു. അതിനുശേഷം ഒരു വാളറ്റ്, ഹെഡ് ഫോൺ, പെർഫ്യൂം, ലെൻസ്, കാർ കീ, ഫ്ലാറ്റിന്റെ താക്കോൽ എന്നിവയാണ് താരം പുറത്തെടുത്തത്. ഇതുകൂടാതെ സഹസ്രനാമം ചൊല്ലുവാൻ ഉള്ള ബുക്ക്, സൺഗ്ലാസ്, ജപമാല, സിന്ദൂരം തുടങ്ങിയ സാധനങ്ങൾ ആണ് ഇവരുടെ ബാഗിൽ ഉണ്ടായിരുന്നത്.
വളരെ കുറച്ച് മാത്രം മേക്കപ്പ് ഇടാൻ താല്പര്യപ്പെടുന്ന വ്യക്തിയാണ് താൻ എന്നും മേക്കപ്പ് സാധനങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ലിപ്സ്റ്റിക് ആണ് എന്നും അത് വാങ്ങുവാൻ ഒരുപാട് കാശ് ചിലവാക്കാറുണ്ട് എന്നുമാണ് അമൃത പറയുന്നത്. ന്യൂഡ് കളേഴ്സ് ആണ് തനിക്ക് കൂടുതൽ ഇഷ്ടം എന്നും അതിൻറെ വലിയ ഒരു കളക്ഷൻ തൻറെ പക്കൽ ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇതിൽ നിന്നും ആദ്യം ഏതെടുക്കും എന്ന് ചോദിച്ചപ്പോൾ സഹസ്രനാമം ചൊല്ലുവാൻ ഉള്ള ബുക്കും പിന്നീട് പെർഫ്യൂമും ആയിരുന്നു താരം എടുത്തത്. എവിടെപ്പോയാലും ജപിക്കാറുണ്ട് എന്നും അമ്മ കൂടെയുള്ളത് വലിയൊരു ശക്തിയാണ് എന്നും താരം കൂട്ടിച്ചേർത്തു.
താൻ ജനിച്ചതും വളർന്നതും ഒരു സംഗീത കുടുംബത്തിലാണ് എന്നും ഇപ്പോൾ ഗോപി സുന്ദറിനൊപ്പം പുതിയ ഒരു ജീവിതം ആരംഭിച്ചത് കൊണ്ട് സംഗീത പശ്ചാത്തലത്തിലുള്ള മറ്റൊരു കുടുംബത്തിലേക്കാണ് എത്തിയത് എന്നുമാണ് താരം പറയുന്നത്. രാവിലെ എഴുന്നേൽക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും എപ്പോഴും പാട്ട് ആണ് വിഷയമായി വരുന്നത് എന്നാണ് താരം പറയുന്നത്. വിഷയം സംഗീതം ആയതുകൊണ്ട് തന്നെ അത് ഒരുപാട് സന്തോഷവും സമാധാനവും തരുന്നുണ്ട് എന്നാണ് താരം പറയുന്നത്.