തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് പ്രദർശിപ്പിക്കപ്പെട്ട ഒരു സിനിമ ആയിരുന്നു ലോഡ് ഓഫ് തി ആൻ്റ്സ്. ഒരു ഇറ്റാലിയൻ സിനിമയാണ് ഇത്. ഇത് കാണുവാൻ വേണ്ടി ഒരു വരനും വധുവും എത്തി. ഇന്ന് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മണ്ഡപത്തിൽ നിന്നും നേരെ ഇങ്ങോട്ട് വരികയായിരുന്നു. വിവാഹ വേഷം പോലും മാറ്റാതെ ആയിരുന്നു ഇരുവരും ഐ എഫ് എഫ് കെ നടക്കുന്ന വേദിയിലേക്ക് എത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും സെക്രട്ടറി അജയ് ചന്ദ്രനും തുടങ്ങിയവർ ഇവർക്ക് മധുരം നൽകി.
എഴുത്തുകാരനും സംവിധായകനും ആയ പാമ്പള്ളി, അദ്ദേഹത്തിൻറെ ഭാര്യ സുരഭി എന്നിവരെയാണ് ഈ മേളയിലേക്ക് എല്ലാവരും ഹൃദയപൂർവ്വം ക്ഷണിച്ചത്. ആറു വർഷങ്ങൾക്കു മുൻപ് ഇതേ തീയേറ്ററിന്റെ മുന്നിൽ വച്ചായിരുന്നു ഇരുവരും അപ്രതീക്ഷിതമായി. അന്നുമുതൽ ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആവുകയായിരുന്നു. പിന്നീട് ഇത് പ്രണയമായി മാറുകയും അവസാനം വിവാഹത്തിൽ എത്തുകയും ചെയ്തു. ഇന്ന് കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
കഴിഞ്ഞ പത്തിരുപത് വർഷമായി മുടങ്ങാതെ പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തികളിൽ ഒരാളാണ് പാമ്പള്ളി. ആറു വർഷങ്ങൾക്കു മുൻപായിരുന്നു ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കൾ ആയി. പാമ്പള്ളിയുടെ അമ്മയും സുരഭിയും തമ്മിൽ നല്ല സൗഹൃദം ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ അമ്മയാണ് ഇത്തരത്തിൽ ഒരു പ്രൊപ്പോസൽ മുന്നോട്ടു കൊണ്ടു വന്നത് എന്നും പാമ്പള്ളി കൂട്ടിച്ചേർത്തു.
കല്ലമ്പലം നാവായിക്കുളം സ്വദേശിയാണ് സുരഭി. ഹെൽത്ത് സർവീസ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥ ആയിട്ടാണ് ഇപ്പോൾ ഇവർ ജോലി ചെയ്യുന്നത്. 2018 വർഷത്തിലെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരം കൂടി നേടിയ വ്യക്തിയാണ് പാമ്പള്ളി. സന്ദീപ് കുമാർ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ലക്ഷദ്വീപിലെ ഭാഷയാണ് ജസരി. ലിപിയില്ലാത്ത ഈ ഭാഷയിൽ ഒരുക്കിയ ചിത്രമായിരുന്നു സിൻജാർ. ഈ സിനിമയ്ക്ക് ആയിരുന്നു പുരസ്കാരം ലഭിച്ചത്.