ഇടക്കാലത്ത് വലിയ രീതിയിലുള്ള വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തി ആയിരുന്നു നൂപുർ ശർമ. ബിജെപിയുടെ ഔദ്യോഗിക സ്പോക്സ് പേഴ്സൺ കൂടിയായിരുന്നു ഇവർ. പലപ്പോഴും നാഷണൽ മീഡിയയിൽ ബിജെപിയെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിച്ചിരുന്നത് ഇവർ ആയിരുന്നു. അത്തരത്തിൽ ഒരു സംവാദത്തിൽ ആയിരുന്നു ഇവർ വിവാദപരമായ പ്രസ്താവന നടത്തിയത്.
പ്രവാചകൻ മുഹമ്മദ് മായി ബന്ധപ്പെട്ട ഒരു പ്രസ്താവന ആയിരുന്നു പിന്നീട് വലിയ രീതിയിൽ വിവാദമായി മാറിയത്. പ്രവാചകൻ മുഹമ്മദിനെ ഇവർ പിഡോഫയൽ എന്നുപറഞ്ഞു അധിക്ഷേപിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറി. നിരവധി അറബ് രാജ്യങ്ങൾ ആയിരുന്നു ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. അറബ് രാജ്യങ്ങളുമായി നല്ല സൗഹൃദമാണ് ഇന്ത്യ നിലവിൽ പുലർത്തുന്നത് എന്നതുകൊണ്ട് തന്നെ ഇവരെ ബിജെപിയിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഓർഡറും പിന്നീട് പുറപ്പെടുവിക്കേണ്ടി വന്നു ബിജെപി നേതൃത്വത്തിന്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അതിനിടയിലാണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് നെതർലാൻഡിലെ പാർട്ടി ഫ്രീഡം ചെയർമാൻ കൂടിയായിട്ടുള്ള ഗീർട്ട് വൈൽഡേഴ്സ് രംഗത്തെത്തിയിരിക്കുന്നത്. നെതർലാൻഡിലെ മെമ്പർ ഓഫ് പാർലമെൻറ് കൂടിയാണ് ഇദ്ദേഹം.
“നൂപൂർ ശർമയുമായി ഇന്ന് ഒരു ടെലിഫോൺ സംഭാഷണം നടത്തി. അവർ സ്വാതന്ത്ര്യത്തിന്റെ ഒരു പ്രതീകമാണ്, ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവനും. കഴിഞ്ഞ രണ്ടു വർഷമായി ഇവർ അഭിമുഖീകരിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയും നിയമ കുരുക്കുകളും വലിയ നീതികേട് ആണ്. കാരണം ഇവർ ഒന്നും ചെയ്തിട്ടില്ല, സത്യം വിളിച്ചു പറയുകയല്ലാതെ. എന്തൊരു ധീര വനിത അണിവർ” – നെതർലാൻഡ് എംപി എഴുതിയത് ഇങ്ങനേ.