മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേത മേനോൻ. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. ഇപ്പോൾ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം താരം തിരിച്ചു വരാൻ ഒരുങ്ങുകയാണ്. കലാസംവിധായകനായി മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് അനിൽ കുമ്പഴ. ഇദ്ദേഹം സംവിധാനം ചെയ്യുന്ന പള്ളി മണി എന്ന സിനിമയിലൂടെ ആണ് താരം തിരിച്ചു വരാൻ ഒരുങ്ങുന്നത്.
അതേസമയം ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിൽ ആണ് താരം പങ്കെടുക്കുന്നത്. തന്റെ വ്യക്തിപരമായ വിശേഷങ്ങളും താരം ഇതിൽ പങ്കു വയ്ക്കാറുണ്ട്. വീട്ടിൽ വളരെ സ്ട്രിക്ട് ആയിട്ടുള്ള ഒരു അമ്മയാണ് താൻ എന്നാണ് താരം പറയുന്നത്. മകളുടെ പഠന വിഷയത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാറില്ല എന്നാണ് താരം പറയുന്നത്. മകളാണ് തന്റെ ആദ്യത്തെ പ്രോജക്ട് എന്നാണ് ശ്വേതാ മേനോൻ പറയുന്നത്.
“മകളുടെ സിനിമ കാര്യങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാറില്ല. സിനിമയുടെ കാര്യത്തിൽ മകൾ ഒരിക്കലും തന്നെ വിമർശിക്കാറില്ല. വീട്ടിൽ സിനിമകളെ കുറിച്ച് ചർച്ചകൾ പോലും നടക്കാറില്ല. നല്ല കഥാപാത്രങ്ങൾ വരുന്നുണ്ടെന്നും അമ്മ പോയി അഭിനയിക്കൂ എന്നുമാണ് മകൾ എപ്പോഴും പറയാറുള്ളത്” – ശ്വേതാ മേനോൻ പറയുന്നു. അതേസമയം അമ്മയുടെ സിനിമകൾ ഒക്കെ കണ്ട് വിമർശനം ഒക്കെ നടത്താൻ മാത്രം മകൾ വലുതായോ എന്നാണ് മലയാളികൾ ചോദിക്കുന്നത്.
ഇതേ സമയം ശ്വേതാ മേനോൻ പറഞ്ഞ മറ്റൊരു വാചകം ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. അമ്മമാർ എപ്പോഴും വീട്ടിൽ കുരക്കുന്ന പട്ടികളെ പോലെയാണ് എന്നാണ് ശ്വേതാ മേനോൻ പറയുന്നത്. എപ്പോഴും കുറച്ചു കൊണ്ടിരുന്നാൽ അവർക്ക് ഒരു വിലയും ഉണ്ടാവില്ല എന്നും എന്നാൽ അച്ഛന്മാർ അങ്ങനെയല്ല എന്നും അവരുടെ ഒറ്റനോട്ടത്തിൽ തന്നെ എല്ലാം ഉണ്ടാകും എന്നുമാണ് താരം പറയുന്നത്. നടിയുടെ വാക്കുകൾക്കെതിരെ ആദ്യം ചെറിയ രീതിയിൽ പ്രതിഷേധം ഉണ്ടായെങ്കിലും താരത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ച് ഇപ്പോൾ പ്രേക്ഷകർ അതെല്ലാം പൊറുത്തു നൽകിയിരിക്കുകയാണ്.