മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇവർ. ഇവരുടെ ഭർത്താവ് ആയിരുന്നു വിഷ്ണു. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു. ഉടൻതന്നെ അനുശ്രീ ഗർഭിണിയാവുകയും ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ആരവ് എന്നാണ് മകൻറെ പേര്. മകൻ ഇപ്പോൾ അനുശ്രീയുടെ വീട്ടുകാരുടെ ഒപ്പമാണ് വളരുന്നത്.
അതേസമയം വിഷ്ണുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അനുശ്രീ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ഇതിനൊന്നും തന്നെ വിഷ്ണു മറുപടി പറഞ്ഞിരുന്നില്ല. ഇപ്പോൾ മാസങ്ങൾക്ക് ശേഷം അനുശ്രീയുടെ ആരോപണങ്ങൾക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. സുഹൃത്തിൻറെ യൂട്യൂബ് ചാനൽ വഴിയാണ് ഇപ്പോൾ വിഷ്ണു പ്രതികരണവുമായി എത്തിയിരിക്കുന്നത്. കിരൺ ലക്കി എന്നാണ് സുഹൃത്തിൻറെ യൂട്യൂബ് ചാനലിന്റെ പേര്.
“ഒന്നും പറയണ്ട എന്നാണ് ഞാൻ കരുതിയത്. പക്ഷേ മിണ്ടാതിരിക്കും തോറും അപ്പുറത്തുള്ള വ്യക്തി അടിച്ചമർത്തുകയാണ്. സത്യം പറഞ്ഞാൽ ഞാനും അവളും തമ്മിൽ വഴക്ക് ഉണ്ടായിട്ടില്ല. അവൾ ഗർഭിണിയായ സമയത്ത് അവളെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം എന്നായിരുന്നു അവളുടെ അമ്മ പറഞ്ഞത്. ഏഴാം മാസത്തിലാണ് പൊതുവേ ഈ ചടങ്ങ് നടക്കുക.
പക്ഷേ അഞ്ചാം മാസത്തിൽ തന്നെ അവളുടെ വീട്ടുകാർ ഈ ആവശ്യം പറഞ്ഞുകൊണ്ട് വന്നു. അപ്പോൾ തന്നെ അവർ മകളെ കൊണ്ടുപോകണം എന്നു പറഞ്ഞു. ചോദിച്ചപ്പോൾ അവൾക്കും താല്പര്യമുണ്ടായിരുന്നു. പക്ഷേ അവളെ വിടാൻ എനിക്ക് വലിയ താല്പര്യമില്ലായിരുന്നു” – വിഷ്ണു പറയുന്നു.
“അവൾ പോയി കഴിഞ്ഞാൽ ഇതൊക്കെ സംഭവിക്കും എന്നകാര്യം എനിക്ക് അറിയാമായിരുന്നു. ഒരു സാരി ഒക്കെ ഉടുപ്പിച്ചാണ് അവളെ അവളുടെ വീട്ടിലേക്ക് അവളുടെ വീട്ടുകാർ കൊണ്ടുപോയത്. കറുപ്പ് സാരി ആയിരുന്നു അവർ കൊണ്ടുവന്നത്. ആദ്യമായിട്ടാണ് കറുപ്പ് സാരി ഉടുപ്പിച്ച് ഒരു ഗർഭിണിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് ഞാൻ കാണുന്നത്.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളുടെ വീട്ടിൽ വന്നു നിൽക്കണം എന്ന് അവർ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ പോയി അവിടെ രണ്ടു ദിവസം നിന്നു. ഇനിയും നമ്മൾ ഇവിടെ നിന്നാൽ നമ്മളെ അവർ പിരിക്കും എന്നായിരുന്നു അനുശ്രീ പറഞ്ഞത്. അങ്ങനെയാണ് ഞാൻ അവളെയും കൂട്ടി എറണാകുളത്തേക്ക് ഷൂട്ടിങ്ങിനു പോയത്” – വിഷ്ണു പറയുന്നു.
“പിന്നീട് അവളുടെ അമ്മ വിളിച്ചു ഒരുപാട് ടോർച്ചർ ചെയ്തു. അങ്ങനെയാണ് അവൾ പിന്നീട് അമ്മയുടെ ഒപ്പം തന്നെ പോയത്. അമ്മ കുറേ സെൻ്റി ഒക്കെ അടിച്ചു. പക്ഷേ അവളെ വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അവളുടെ അമ്മയും ഞാനും അധികം സംസാരിക്കാറില്ല. അനുശ്രീയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ആശുപത്രിയിലെ സൗകര്യം പോര എന്നൊക്കെ പറഞ്ഞുകൊണ്ട് അവർ വേറെ ആശുപത്രിയിലേക്ക് മാറ്റി.
പ്രസവം കഴിഞ്ഞ സമയത്ത് പോലും പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അവൾ അവളുടെ വീട്ടിലേക്ക് ആയിരുന്നു പോയത്. ഞാനും അവിടെയായിരുന്നു രണ്ടുദിവസം. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഇനി അവിടെ നിൽക്കാൻ പറ്റില്ല എന്നും അയൽവാസികൾ പലതും പറയും എന്നൊക്കെയായിരുന്നു അവളുടെ അമ്മ പറഞ്ഞത്. സ്വന്തം ഭർത്താവ് ഭാര്യയുടെ ഒപ്പം നിൽക്കുന്നതിൽ അവർക്ക് എന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലായിട്ടില്ല” – വിഷ്ണു കൂട്ടിച്ചേർത്തു.
“എൻറെ വീട്ടിൽ നിന്നും ആരും വന്ന് കുട്ടിയെ കാണരുത് എന്നും അവളുടെ അമ്മ പറഞ്ഞു. നൂലുകെട്ട് ചടങ്ങ് കഴിയുന്നതുവരെ ആരും വരരുത് എന്നായിരുന്നു പറഞ്ഞത്. പിന്നീട് ഞാൻ അവളെ ഫോൺ വിളിച്ചെങ്കിലും അവൾ എടുത്തില്ല. എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാൻ ആയിരുന്നു. ഇതുമാത്രമല്ല, ഞാനും അവളും നിയമപരമായി വിവാഹം ചെയ്തിട്ടില്ല. സാധാരണ അമ്പലങ്ങളിൽ വെച്ച് വിവാഹം ചെയ്താൽ അവർ ഒരു ചീട്ട് തരും.
അത് പിന്നീട് കാണിച്ചാൽ ആണ് നമുക്ക് മാരേജ് സർട്ടിഫിക്കറ്റ് കിട്ടുക. ഞങ്ങളുടെ വിവാഹം നടന്നത് തൃശൂർ ആവണങ്ങാട് ക്ഷേത്രത്തിൽ വച്ചാണ്. അവർ അത്തരത്തിൽ ഒരു ചീട്ട് തന്നിട്ടില്ല. ഒരു നേർച്ച ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവിടെ വച്ച് താലികെട്ടിയത്. കുട്ടിയുടെ നൂലുകെട്ട് കഴിഞ്ഞപ്പോൾ അവൾ എന്നോടൊപ്പം വരണം എന്നായിരുന്നു പറഞ്ഞത്. പക്ഷേ വീട്ടുകാർ പറ്റില്ല എന്ന് പറഞ്ഞു” – വിഷ്ണു പറയുന്നു.
ഇതുകൂടാതെ ഒരു തെറ്റും ചെയ്യാത്ത തന്നെയും കുടുംബത്തെയും അവർ കുറ്റം പറഞ്ഞുകൊണ്ട് നടക്കുകയാണ് എന്നും വിഷ്ണു കൂട്ടിച്ചേർത്തു. ഒരുപക്ഷേ സാമ്പത്തികമായി ഞങ്ങളുടെ കുടുംബത്തേക്കാൾ മുകളിലായിരിക്കും അവരുടെ കുടുംബം എന്നും പക്ഷേ അതൊന്നും കുറ്റം പറയുവാൻ ഒരു കാരണമല്ല എന്നും വിഷ്ണു കൂട്ടിച്ചേർത്തു.
ചത്തു ജീവിക്കുന്നത് പോലെയാണ് ഇപ്പോൾ എന്നും വിഷ്ണു കൂട്ടിച്ചേർത്തു. അനുശ്രീയുടെ അച്ഛനും അമ്മയും ബന്ധം വേർപെടുത്തിയവർ ആണ് എന്നും വിഷ്ണു പറയുന്നു. അതുകൊണ്ടുതന്നെ നമ്മൾ തമ്മിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും നമ്മൾ ഒരിക്കലും നമ്മളുടെ കുഞ്ഞിന് വേണ്ടി പിരിയരുത് എന്നായിരുന്നു അനുശ്രീ പലതവണ പറഞ്ഞിരുന്നത് എന്നാണ് ഇപ്പോൾ വിഷ്ണു ഓർത്തെടുക്കുന്നത്.