മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം വാരി പടം ആണ് ഇത്. 200 കോടി രൂപയാണ് ഈ സിനിമയുടെ ആഗോള കളക്ഷൻ. ഈ സിനിമയിൽ ഒരു തമിഴ് ഗാനവും ഉൾപ്പെടുത്തിയിരുന്നു. ഗുണ എന്ന സിനിമയിലെ കണ്മണി അൻപോട് കാതലൻ എന്ന ഗാനമായിരുന്നു ഈ സിനിമയിൽ ഉൾപ്പെടുത്തിയത്. ഇളയരാജ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇളയരാജ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് ഒരു വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഈ ഗാനത്തിന്റെ പകർപ്പാവകാശം തനിക്കാണ് എന്നും അതുകൊണ്ട് നഷ്ടപരിഹാരം വേണം എന്നും പറഞ്ഞാണ് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. അത് തരാത്ത പക്ഷം ഈ ഗാനം സിനിമയിൽ ഉപയോഗിക്കാൻ പാടില്ല എന്നും ഇദ്ദേഹം പറയുന്നു. ഇതിനുള്ള മറുപടിയുമായി ഇപ്പോൾ സിനിമയുടെ നിർമാതാക്കൾ തന്നെ എത്തിയിരിക്കുകയാണ്.
അതേസമയം അനുമതി വാങ്ങി തന്നെയാണ് ഈ ഗാനം സിനിമയിൽ ഉപയോഗിച്ചത് എന്നാണ് സിനിമയുടെ നിർമ്മാതാവ് ഷോൺ മാധ്യമങ്ങളോട് പറഞ്ഞത്. ഗുണ എന്ന സിനിമയുടെ ഓഡിയോ റൈറ്റ്സ് വർഷങ്ങൾക്കു മുൻപ് തന്നെ വിറ്റു പോയതാണ്. ഇളയരാജയുടെ ഭാര്യയുടെ പിരമിഡ് ഓഡിയോസിന് ആണ് ഇത് വിറ്റത്. പിന്നീട് പിരമിഡ് ഓഡിയോസ് മ്യൂസിക് മാസ്റ്റർ എന്ന കമ്പനിക്ക് വിൽക്കുകയായിരുന്നു. ഇവിടെനിന്നും ശ്രീദേവി വീഡിയോ കോർപ്പറേഷൻ ഇതിൻറെ റൈറ്റ്സ് വാങ്ങുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ഉപയോഗിക്കുവാൻ വേണ്ടി പാട്ടിൻറെ അവകാശം മ്യൂസിക് മാസ്റ്ററിൽ നിന്നുമായിരുന്നു ഇവർ വാങ്ങിയത്.
അതേസമയം സിനിമയുടെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരുന്നു. തെലുങ്കിൽ ഈ പാട്ടിൻറെ അവകാശം ഉള്ളത് ശ്രീദേവി വീഡിയോ കോർപ്പറേഷൻ ആണ്. ഇവരുടെ പക്കൽ നിന്നുമാണ് സിനിമയുടെ നിർമ്മാതാക്കൾ ഈ പാട്ടിൻറെ അവകാശം സ്വന്തമാക്കിയത്. സിനിമയുടെ ടൈറ്റിൽ കാർഡിൽ ഇളയരാജയ്ക്ക് നന്ദി പറയുന്നുണ്ടായിരുന്നു. അങ്ങനെ നന്ദി മാത്രം പറഞ്ഞിട്ട് കാര്യമില്ല എന്നായിരുന്നു ഇളയരാജ പറഞ്ഞത്. മാന്യമായ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകും എന്നുമായിരുന്നു ഇദ്ദേഹം വ്യക്തമാക്കിയത്. എന്തായാലും ഇളയരാജയുടെ അഹങ്കാരത്തിന് ഒരു ആക്കം വന്നിരിക്കുകയാണ് മനുമ്മൽ ബോയ്സ് എന്ന സിനിമയുടെ നിർമ്മാതാക്കളുടെ പ്രതികരണത്തോടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.