മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ മത്സരാർത്ഥി കൂടിയാണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു ബിഗ്ബോസിൽ ഫാമിലി വീക്ക് നടന്നത്. അപ്സരയുടെ അമ്മയും ഭർത്താവ് ആൽബിയും ആയിരുന്നു അപ്സരയുടെ കുടുംബത്തിൽ നിന്നും എത്തിയത്. അപ്സരയുടെ അമ്മ എന്നാൽ അപ്സരയെ കണ്ടപ്പോൾ ഉണ്ടായതിനെക്കാൾ വികാരഭരിത ആയിരുന്നു അഭിഷേകിനെ കണ്ടപ്പോൾ. അഭിഷേകിനെ കെട്ടിപ്പിടിക്കുകയും അമ്മ തന്നെയാണ് എന്നു പറഞ്ഞ് താലോലിക്കുകയുമായിരുന്നു അപ്സരയുടെ അമ്മ ചെയ്തത്. ഇത് പ്രേക്ഷകർക്ക് വലിയ കൗതുകമായി മാറുകയും ചെയ്തു.
എന്നാൽ അപ്സരയുടെ അമ്മ നടത്തിയത് ഒരു നാടകമാണ് എന്നും അഭിഷേകിന്റെ വോട്ട് കൂടി അപ്സരയ്ക്ക് കിട്ടുവാൻ വേണ്ടി ആണ് അമ്മ ഇതുപോലെ നാടകം കളിച്ചത് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്ന വിമർശനം. എന്നാൽ ഇതിനെല്ലാം ഇപ്പോൾ മറുപടിയുമായി ഭർത്താവ് ആൽബി രംഗത്ത് തുകയാണ്. നമസ്കാരം കേരള എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആൽബിഈ കാര്യങ്ങളെല്ലാം തന്നെ തുറന്നു പറഞ്ഞത്.
“അപ്സരയുടെ അമ്മ കെപിഎസി നാടകങ്ങളിൽ അഭിനയിച്ച വ്യക്തിയായിരുന്നു. എന്നാൽ അവർ ജീവിതത്തിൽ അഭിനയിക്കാറില്ല. ഷുഗറും പ്രഷറും തുടങ്ങി ഒട്ടനവധി അസുഖങ്ങൾ അവർക്കുണ്ട്. നാലുനേരവും ഒരുപാട് ഗുളിക കഴിക്കുന്ന വ്യക്തിയാണ്. വലിയ മെമ്മറി പവർ ഒന്നും അവർക്ക് ഇല്ല. ഇതുവരെ ഒരു സ്മാർട്ട്ഫോൺ പോലും ഉപയോഗിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ എന്താണ് നടക്കുന്നത് എന്നൊന്നും അമ്മയ്ക്ക് അറിഞ്ഞുകൂടാ. എപ്പിസോഡുകൾ പോലും പിറ്റേ ദിവസമാണ് അമ്മ കാണാറുള്ളത്. ഹൗസിൽ പോയി അഭിഷേകിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എപ്പിസോഡ് കണ്ടതിനുശേഷമാണ് ഞാനും അത് അറിഞ്ഞത്.
അമ്മയുടെ ഈ പെരുമാറ്റം ആക്ടിംഗ് ആയിരുന്നു എന്നൊക്കെ ചിലർ വിമർശിക്കുന്നുണ്ട്. ഇതൊരു ചർച്ചയായപ്പോൾ ഞാനും അമ്മയോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. മൊത്തം പ്രശ്നമായി എന്നും അപ്സരയ്ക്ക് വോട്ട് പിടിക്കാനാണ് അമ്മ അങ്ങനെ ചെയ്തത് എന്നാണ് എല്ലാവരും പറയുന്നത് എന്നും ഞാൻ പറഞ്ഞു. അഭിഷേക് തന്റെ മരിച്ചുപോയ അമ്മയ്ക്ക് എഴുതിയ കത്ത് വായിക്കുന്നത് അമ്മ കണ്ടിരുന്നു. അന്നത്തെ ദിവസം അമ്മ ഉറങ്ങിയിട്ടില്ല. അഭിഷേകിനെ ഓർത്ത് വലിയ വിഷമമായിരുന്നു. ഞാനും അത് കണ്ടതാണ്. അമ്മയില്ലാത്ത കുഞ്ഞിന്റെ വിഷമം അമ്മമാർക്ക് മാത്രമേ അറിയുകയുള്ളൂ, അതുകൊണ്ടാണ് അഭിനയ കെട്ടിപ്പിടിച്ചത്. അത് കുഴപ്പമായോ എന്നായിരുന്നു അമ്മ എന്നോട് ചോദിച്ചത്” – ആൽബി പറയുന്നു.