മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടുപേർ ആണ് മനീഷയും സാഗറും. തട്ടിയും മുട്ടിയും എന്ന പരിപാടിയിലൂടെയാണ് രണ്ടുപേരും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ സജീവ മത്സരാർത്ഥികളാണ് രണ്ടുപേരും. സീരിയലിൽ മാത്രമല്ല ബിഗ് ബോസിലും ഇവർ അമ്മയും മോനും പോലെയാണ് പെരുമാറുന്നത്. ഇപ്പോൾ ഇതിനുപിന്നിലെ കഥ പറഞ്ഞുകൊണ്ട് എത്തുകയാണ് മനീഷ. മുൻപ് ഫിലിമിബീറ്റ് മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് മനീഷ ഇതെല്ലാം വെളിപ്പെടുത്തിയത്.
“ഞാൻ അവനെ ആദി എന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഒരുമിച്ചു ആദ്യമായി കണ്ട സമയം മുതൽ അവൻ ഇന്നുവരെ അമ്മയെ എന്നല്ലാതെ എന്നെ വേറെ വിളിച്ചിട്ടില്ല. ചേച്ചി എന്നുപോലും അവൻ വിളിച്ചിട്ടില്ല. അവൻറെ അമ്മ മരിച്ച് 2 ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഫോൺ വന്നു. എനിക്ക് ആകെ പേടിയായി. അവൻ അത്തരത്തിൽ ഒരു അവസ്ഥയിൽ ആണല്ലോ. ഫോണെടുത്തപ്പോൾ അവൻ അമ്മയെ എന്നു പറഞ്ഞു. ഞാൻ വളരെ ഇമോഷണൽ ആയിപ്പോയി. ഇനി അമ്മെ എന്ന് വിളിക്കാൻ അവന് ഒരാളില്ല. ഇനി അമ്മയെ അല്ലേ എനിക്ക് അങ്ങനെ വിളിക്കാൻ പറ്റുള്ളൂ, എൻറെ അമ്മ പോയില്ലേ എന്ന്” – മനീഷ പറയുന്നു.
“ഞാൻ അവനെ ഒരുപാട് സമാധാനിപ്പിച്ചു. പക്ഷേ ആർക്കും അവന്റെ സ്വന്തം അമ്മയുടെ പകരമാകുവാൻ പറ്റില്ല. ഇപ്പോൾ അവൻ ഒക്കെയാണ്. അവന്റെ വീട്ടുകാരും ഒക്കെ ആയി വരുന്നു. രണ്ട് ആൺകുട്ടികളാണ് അവർക്ക്. അവർ രണ്ടുപേരും ഇന്ന് നല്ല രീതിയിൽ എത്തിനിൽക്കുന്നു. നല്ല ബോധമുള്ള പയ്യനാണ് അവൻ. അവന്റെ അമ്മയുടെ കരുതലാണ് അത്” – മനീഷ കൂട്ടിച്ചേർത്തു.
സാഗറിന്റെ അമ്മേ എന്ന വിളി ബിഗ് ബോസ് വീട്ടിലും വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഒരു തർക്കത്തിനിടയിൽ ഇവരുടെ ബന്ധം തമാശ രൂപത്തിൽ ശോഭ പറഞ്ഞത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. ഇതിനെ തുടർന്ന് ശോഭയുടെ കയ്യിൽ കയറി സാഗർ പിടിക്കുകയും അത് വലിയ പ്രശ്നമാവുകയും ചെയ്തിരുന്നു. പിന്നീട് എല്ലാവരും പരസ്പരം മാപ്പ് പറഞ്ഞ് പ്രശ്നങ്ങൾ ഒഴിവാക്കുകയായിരുന്നു.