മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കങ്കണ. ഹിന്ദി സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത് എന്ന് മാത്രമല്ല ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. പക്ഷേ മലയാളികൾക്കിടയിലും ഇവർക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന് കാരണം ഇവർ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ വലിയ രീതിയിൽ അഭിനയ പ്രാധാന്യമുള്ളത് ആയിരുന്നു എന്നതുകൊണ്ടാണ്. ഇത്തരം സിനിമകൾ ഏതു ഭാഷയിൽ ആണെങ്കിലും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോൾ വളരെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ഒരു വർഷം 30 മുതൽ 40 കോടി വരെ തനിക്ക് നഷ്ടപ്പെടുന്നു എന്നാണ് താരം പറയുന്നത്. ഭരിക്കുന്ന പാർട്ടിയുടെ ഇഷ്ടക്കാരി ആയിരുന്നിട്ടും എങ്ങനെയാണ് ഇത്രയും വലിയൊരു തുക എല്ലാ വർഷവും താരത്തിന് നഷ്ടമാകുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചിന്തിക്കുന്നത്.
ബോളിവുഡ് നടിമാരെ സംബന്ധിച്ച് അവരുടെ വലിയ മാർക്കറ്റ് സിനിമയല്ല. മറിച്ച് അവരുടെ ഏറ്റവും വലിയ മാർക്കറ്റ് എന്ന് പറയുന്നത് പരസ്യ ചിത്രങ്ങളാണ്. ഉദാഹരണത്തിന് ബോളിവുഡിൽ അരങ്ങേറിയ മിക്ക നടിമാരും അഭിനയിക്കുന്നത് മുഴുവൻ ഫ്ലോപ്പ് സിനിമകളിൽ ആണ്. തിയേറ്ററുകളിലേക്ക് ആകർഷിക്കുവാനുള്ള ഒരുതരത്തിലുള്ള സ്റ്റാർ പവറും ഇവർക്ക് ഇല്ല. പക്ഷേ ഇവർ സൗത്ത് ഇന്ത്യൻ നടിമാരെ അപേക്ഷിച്ച വലിയ രീതിയിലുള്ള പ്രതിഫലം വാങ്ങുന്നത് ഇവരുടെ ബ്രാൻഡിംഗ് ഇമേജ് കൊണ്ടാണ്.
നിരവധി കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡർമാർ ആണ് ഒരുവിധം എല്ലാ നടിമാരും. 20 ബ്രാൻഡിംഗ് അംഗീകാരങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കങ്കണ വെളിപ്പെടുത്തുന്നത്. ദേശവിരുദ്ധർക്ക് എതിരെ സംസാരിച്ചത് കൊണ്ട് ആണ് തനിക്ക് ഇത്രയും അംഗീകാരങ്ങൾ നഷ്ടമായത് എന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ അവകാശപ്പെടുന്നത്. പെട്ടെന്നൊരു ദിവസം ആണ് തന്നെ ബ്രാൻഡ് പദവിയിൽ നിന്നും നീക്കിയത് എന്നാണ് താരം ആരോപിക്കുന്നത്.