ഈ വർഷത്തെ പൊങ്കൽ റിലീസുകൾ ആയി എത്തിയ സിനിമകൾ ആയിരുന്നു വിജയ് കേന്ദ്ര അവതരിപ്പിക്കുന്ന വാരിസും അജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുനിവും. ഈ രണ്ടു സിനിമകളും ആവറേജ് റിപ്പോർട്ടുകൾ മാത്രമാണ് സ്വന്തമാക്കിയത്. പക്ഷേ നല്ല രീതിയിൽ കളക്ഷൻ വാരി കൂട്ടിക്കൊണ്ടിരിക്കുകയാണ് ചിത്രം. രണ്ടും മോശം സിനിമകൾ ആണ് എന്നതുകൊണ്ടുതന്നെ കൂട്ടത്തിൽ കുറച്ചെങ്കിലും ഭേദപ്പെട്ട സിനിമ ഏതാണ് എന്നതിൽ ആരാധകർ തർക്കം ആരംഭിച്ചു കഴിഞ്ഞു.
അതേസമയം വിജയ് സിനിമയാണ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ സ്വന്തമാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം തമിഴ്നാട്ടിൽ അജിത് സിനിമയാണ് ഒരു പൊടിക്ക് മുന്നിലുള്ളത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഈ രണ്ടു സിനിമകളെ കുറിച്ചും ഇപ്പോൾ ഒരു പ്രമുഖ മാധ്യമം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ട്വിറ്ററിൽ ആണ് ഇവരുടെ പോസ്റ്റ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
സീ തമിഴ് ന്യൂസ് ആണ് ഈ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. ഇതിൽ ഇപ്പോൾ എന്താണ് കോമഡി എന്നാണോ നിങ്ങൾ ആലോചിക്കുന്നത്? ഇവർ തന്നെയാണ് അജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുനിവ് എന്ന സിനിമയുടെ നിർമാതാക്കൾ. അതായത് സിനിമയിലെ നായകൻ അടി വാങ്ങി എന്ന സിനിമയുടെ നിർമ്മാതാക്കൾ തന്നെ പറയുന്നു.
അതേ സമയം രണ്ടു നിർമ്മാതാക്കൾ ആണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. അതിൽ ഒരു പ്രൊഡക്ഷൻ കമ്പനി മാത്രമാണ് സീ സ്റ്റുഡിയോ. ബോണി കപൂർ ആണ് മറ്റൊരു നിർമ്മാതാവ്. ഇവർ തമ്മിലുള്ള എന്തെങ്കിലും ഈഗോ പ്രശ്നം കാരണമായിരിക്കണം ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് എന്നാണ് പ്രേക്ഷകർ കരുതുന്നത്. സമയം പ്രൊഡക്ഷൻ കമ്പനിയും മീഡിയ ചാനലും രണ്ടും ഒരു കമ്പനിയുടെ അണ്ടറിൽ ഉള്ളത് ആണ് എങ്കിലും രണ്ടും രണ്ടു വ്യത്യസ്ത കമ്പനികൾ ആണ് എന്നും അതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യം അവർക്ക് പ്രത്യേകമായി ഉണ്ട് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്ന മറ്റൊരു വാദം.