മലയാളികളെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കുറച്ച് ആഴ്ചകൾക്ക് മുൻപ് ഒരു കെഎസ്ആർടിസി ബസിൽ വച്ച് നടന്നത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു ഈ ബസ്. ഈ ബസ്സിൽ വച്ച് നടിയും മോഡലും ആയ നന്ദിത ശങ്കര എന്ന പെൺകുട്ടിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. സവാദ് എന്നു പറയുന്ന കോഴിക്കോട് സ്വദേശി ആയിരുന്നു അയാളുടെ സ്വകാര്യഭാഗം പുറത്തിട്ട് ലൈംഗികചേഷ്ട നടത്തിയത്.
തുടർന്ന് പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് റിമാൻഡിൽ വിടുകയായിരുന്നു. ഇപ്പോൾ ഇയാൾക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ്. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ഇയാൾക്ക് ഗംഭീര സ്വീകരണം ഒരുക്കും എന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻറ് അറിയിച്ചിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ ഇപ്പോൾ നൂറോളം യുവാക്കൾ ആണ് ജയിലിനു മുന്നിൽ ഒത്തുകൂടിയിരിക്കുന്നത്.
ഇയാൾക്കെതിരെ പെൺകുട്ടി നൽകിയ കേസ് കള്ള കേസ് ആണ് എന്നും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി പെൺകുട്ടി മനപ്പൂർവ്വം യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കിയതാണ് എന്നും ഒക്കെയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻറ് പറയുന്നത്. ഇതേ കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ഒരു പ്രമുഖ ഫേസ്ബുക്ക് പേജ് വീഡിയോ ചെയ്തിരുന്നു. ഇതും പൊക്കിപ്പിടിച്ച് ആണ് ഇപ്പോൾ ഞരമ്പ് രോഗികൾ ഇപ്പോൾ സവാദിനെ സപ്പോർട്ട് ചെയ്തു കൊണ്ട് എത്തുന്നത്.
എന്തായാലും ഇയാളെ വെച്ച് ഒരു സിനിമ എടുത്താൽ 100 കോടി ഉറപ്പാണ് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. അത്രത്തോളം ഗംഭീര സപ്പോർട്ട് ആണ് ഈ ഞരമ്പ് രോഗിക്ക് ഇപ്പോൾ കേരളത്തിൽ കിട്ടിക്കൊണ്ടിരിക്കുന്നത്. ഇയാൾ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി ആയതുകൊണ്ട് കിട്ടുന്ന സപ്പോർട്ട് ഇരട്ടിയാണ് എന്ന് വേണമെങ്കിൽ പറയാം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോലും സാധ്യതയുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.