ഈ വർഷത്തെ ഓസ്കാറിനുള്ള ഔദ്യോഗിക എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഗുജറാത്തി സിനിമയാണ്. ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത് രണ്ടു സിനിമകൾക്ക് ആയിരുന്നു. ഒന്ന് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമയ്ക്ക് ആയിരുന്നു. മറ്റൊന്ന് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ആയിരുന്നു. എന്നാൽ ഈ രണ്ടു സിനിമകളെയും പിന്തള്ളിക്കൊണ്ട് ആണ് മറ്റൊരു സിനിമ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ചെല്ലോ ഷോ എന്ന ചിത്രമാണ് ഈ വർഷത്തെ ഓസ്കാർ എൻട്രി ആയി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പാൻ നളിൻ എന്ന വ്യക്തി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭവിൻ റബാറി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതുവരെ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. ഒക്ടോബർ പതിനാലാം തീയതി ആയിരിക്കും ചിത്രത്തിൻ്റെ റിലീസ്. ഒരു സിനിമ മൂവി ആയിട്ടുള്ള വ്യക്തിയുടെ കഥ ആണ് ചിത്രം പറയുന്നത്. കഴിഞ്ഞവർഷം വള്ളടോലീഡ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിനു ഗോൾഡൻ സ്ട്രൈക്ക് പുരസ്കാരവും ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ സിനിമയെ ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേ സമയം രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ഒരു പക്കാ കൊമേർഷ്യൻ സിനിമ മാത്രമാണ്. ഈ സിനിമ ഓസ്കാറിന് അയച്ചിരുന്നു എങ്കിൽ ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും അത് ഒരു തീരാത്ത നാണക്കേട് ആയി മാറിയേനെ. വർഷങ്ങൾക്കു മുൻപ് ഇതുപോലെ ശങ്കർ സംവിധാനം ചെയ്ത ജീൻസ് എന്ന ചിത്രം നമ്മൾ ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുത്തിരുന്നു. ഇതിന്റേതാണ് നിന്നും ഇന്ത്യ ഇപ്പോഴും പുറത്തുവന്നിട്ടില്ല.
അതുപോലെതന്നെ മറ്റൊരു ചിത്രമാണ് കാശ്മീർ ഫയൽസ്. ഒരു സംഘപരിവാർ പ്രമുഖ സിനിമയാണ് ഇത്. വലിയ രീതിയിലുള്ള വിഷം വിതയ്ക്കുന്ന സിനിമ കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു സിനിമ കേന്ദ്രസർക്കാർ ഓസ്കാറിന് വേണ്ടി അയക്കും എന്നായിരുന്നു പലരും ഭയന്നിരുന്നത്. എന്നാൽ സിനിമ പ്രേമികൾ ഭയന്നതുപോലെ അങ്ങനെ സംഭവിച്ചില്ല. എന്തോ ഭാഗ്യം കൊണ്ട് ഈ സിനിമ കേന്ദ്രസർക്കാർ ഓസ്കാറിന് അയച്ചില്ല. അങ്ങനെ അയച്ചിരുന്നുവെങ്കിൽ ഇന്ത്യ എന്ന രാജ്യം വീണ്ടും മറ്റുള്ള രാജ്യങ്ങൾക്ക് മുന്നിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥ വന്നേനെ. എന്തായാലും ഈ രണ്ടു സിനിമകളും ഓസ്കാറിന് അയക്കാത്തത് വളരെ നന്നായി എന്നാണ് മലയാളികൾ പറയുന്നത്.