ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതാ കാമ്പെയ്നിലെ താരങ്ങളിലൊരാളായ ഇന്ത്യൻ മിഡ്ഫീൽഡർ ആഷിഖ് കുരുണിയൻ തിങ്കളാഴ്ച ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എടികെ മോഹൻ ബഗാനുമായി അഞ്ച് വർഷത്തെ കരാറിൽ ചേർന്നു. ബംഗളൂരു എഫ്സിയിൽ നിന്നുള്ള കുരുണിയനെയും ഹൈദരാബാദ് എഫ്സിയിൽ നിന്ന് ആശിഷ് റായിയെയും ടീമിലെത്തിച്ചതായി ക്ലബ് പ്രഖ്യാപിച്ചു.
അടുത്തിടെ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ 25കാരനായ കരുണിയൻ തന്റെ വേഗത പുറത്തെടുത്തത് കാഴ്ചക്കാരുടെ മതിപ്പുളവാക്കാൻ കാരണമായെന്ന് പറയാം. “എനിക്ക് യൂറോപ്പിൽ ജൂനിയർ തലത്തിൽ (എഫ്സി വില്ലാറിയൽ സി) കളിച്ച അനുഭവമുണ്ട്. കൊൽക്കത്തയുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണ്. ഏതൊരു ഫുട്ബോളറുടെയും സ്വപ്നം കൊൽക്കത്തയിൽ കളിക്കുക എന്നതാണ്,” കേരളത്തിൽ ജനിച്ച ഫുട്ബോൾ താരം പറഞ്ഞു. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാജ്യത്തിന് വേണ്ടി കളിക്കാൻ ഇറങ്ങിയപ്പോൾ, ഫുട്ബോളിനോടുള്ള ഇവിടുത്തെ ജനങ്ങളുടെ അഭിനിവേശവും താൽപ്പര്യവും ഞാൻ കണ്ടു. ഇനി കൊൽക്കത്തയുടെ ജേഴ്സി ധരിക്കാൻ ഞാൻ കാത്തിരിക്കുകയാണ്.” എടികെഎംബിയിൽ ചേരുമ്പോൾ അദ്ദേഹം പറഞ്ഞു.