മലയാളികൾ ഇപ്പോൾ ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ഹിന്ദി സിനിമയെ കുറിച്ചാണ്. കേരള സ്റ്റോറി എന്നാണ് ഈ സിനിമയുടെ പേര്. മെയ് അഞ്ചാം തീയതി ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് നിരവധി രാഷ്ട്രീയക്കാരും മതസംഘടനകളും ആണ് സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം ശശി തരൂർ ഉൾപ്പെടെയുള്ളവർ സിനിമ നിരോധിക്കേണ്ട കാര്യമില്ല എന്നും എന്നാൽ സിനിമയിലെ വസ്തുതാപരമായ പിഴവുകൾ ചൂണ്ടിക്കാണിക്കും എന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പിണറായി വിജയൻ ഈ വിഷയത്തിൽ ആദ്യം മിണ്ടിയിട്ടില്ല എങ്കിലും പിന്നീട് മതസംഘടനകളുടെ പ്രഷർ ഇനി തുറന്നു അദ്ദേഹം ഒരു പോസ്റ്റിട്ടിട്ടുണ്ട്. അതേസമയം ഇപ്പോൾ സിനിമയെക്കുറിച്ച് ഉള്ള നടിയുടെ വെളിപ്പെടുത്തൽ ആണ് വൈറലായി മാറിയിരിക്കുന്നത്.
രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയിലർ കണ്ടിട്ട് ഇങ്ങനെ പ്രതികരിക്കരുത് എന്നാണ് നടി പറയുന്നത്. കേരളത്തെ അധിക്ഷേപിക്കുന്ന ഒന്നും തന്നെ സിനിമയിൽ ഇല്ല എന്നാണ് നടിയുടെ പരാമർശം. നിരവധി മുതിർന്ന ആളുകൾ പോലും ഇത്തരത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട് എന്നും മുതിർന്നവരെ ബഹുമാനിക്കണം എന്നാണ് എൻറെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടുള്ളത് എന്നും അവർക്ക് എല്ലാവിധ ബഹുമാനങ്ങളും നൽകിക്കൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത് എന്നും പറഞ്ഞുകൊണ്ട് ആയിരുന്നു നടി ഇങ്ങനെ പറഞ്ഞത്.
നിങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ നിന്നും ഒരു രണ്ടു മണിക്കൂർ മാറ്റിവെച്ച് ഈ സിനിമ കാണുവാൻ ശ്രമിക്കുക. നാളത്തെ അപമാനിക്കുന്ന ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും – ഇതാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ വാക്കുകൾ. അതേസമയം നിലവിൽ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന സിനിമയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആണ് കേരള സ്റ്റോറി ഉള്ളത്.