മലയാളം സിനിമ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ആടുജീവിതം എന്ന സിനിമ. മൂന്നാഴ്ചയ്ക്ക് മുൻപാണ് സിനിമ റിലീസ് ചെയ്തത് എങ്കിലും ഇപ്പോഴും മികച്ച കളക്ഷൻ ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത സമയത്ത് റംസാൻ നോമ്പ് ആയിരുന്നത് കൊണ്ട് വലിയൊരു വിഭാഗം ഓഡിയൻസ് സിനിമ കണ്ടിരുന്നില്ല. റംസാൻ നോമ്പ് കഴിയുകയും തുടർന്ന് വിഷു ബോക്സ് ഓഫീസ് ഉണരുകയും ചെയ്തതോടെ സിനിമയ്ക്ക് കളക്ഷൻ വീണ്ടും കൂടുകയാണ് ചെയ്തത്.
അതേസമയം യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് ആടുജീവിതം എന്നത്. ബെന്യാമിൻ ആണ് നോവൽ എഴുതിയത്. ഇപ്പോൾ ബ്ലസ്സി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഉയരുന്ന ഒരു വിമർശനമാണ് ഇവർ പാവപ്പെട്ട നജീബിന്റെ ജീവിതം വിറ്റ് കാശാക്കുകയാണ് എന്നും എന്നിട്ട് അതിൽ നിന്നും ലാഭം ഒന്നും യഥാർത്ഥ നജീബിന് കൊടുക്കുന്നില്ല എന്നതും. എന്നാൽ ഇത് ശരിയല്ല എന്ന് പറഞ്ഞുകൊണ്ട് നജീബ് തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ തനിക്ക് ലഭിച്ച സഹായങ്ങൾ എല്ലാം തുറന്നു പറയുകയാണ് നജീബ്.
“പൃഥ്വിരാജും എആർ റഹ്മാനും എനിക്ക് പണം നൽകി സഹായിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ ആരോടും പണം ചോദിച്ചിട്ടില്ല. മാധ്യമങ്ങളും വേറെ ചിലരും ആണ് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കുന്നത്. യഥാർത്ഥ നജീബിന് എന്തു കൊടുത്തു എന്നൊക്കെയാണ് ഇവർ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഞാൻ വിളിച്ചു ചോദിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലെസ്സി സാറിനും അതുപോലെ ശല്യം ഉണ്ടായതുകൊണ്ടാണ് അവർ അന്ന് അങ്ങനെ പറഞ്ഞത്. ഒരു കാരണവശാലും ഇത് പുറത്തിറങ്ങരുത് എന്ന് പണം നൽകിയ പൃഥ്വിരാജ്, റഹ്മാൻ എന്നിവർ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ കാര്യം ഞാൻ ആരോടും പറയാതിരുന്നത്” – യഥാർത്ഥ നജീബ് പറയുന്നു.