കോഴിക്കോട് ബീച്ചിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഉപ്പിലിട്ടത്. ഇവിടുത്തെ ഐസൊരുതി വളരെ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ കോഴിക്കോട് ബീച്ചിൽ വരുന്നവർ എല്ലാം തന്നെ ഇതുപോലെയുള്ള ചെറിയ കടകളിൽ നിന്നും ആയിരിക്കും ഭക്ഷണം കഴിക്കുന്നത്. ധാരാളം ആളുകളാണ് ഇവിടെ ദിവസേന വരുന്നത്. ലോക്ക് ഡൗൺ സമയങ്ങളിൽ പോലും കോഴിക്കോട് ബീച്ചിൽ വലിയ തിരക്കാണ്. കോഴിക്കോട് ഉള്ളവർ മാത്രമല്ല മലപ്പുറത്തുനിന്നും വയനാട്ടിൽ നിന്നും കണ്ണൂരിൽ നിന്നും എല്ലാം ധാരാളം ആളുകൾ ആണ് കോഴിക്കോട് ബീച്ചിലേക്ക് വരുന്നത്. അത്രയ്ക്ക് പ്രസിദ്ധമാണ് കോഴിക്കോട് ബീച്ച്. അതുകൊണ്ടുതന്നെ ഇവിടെയുള്ള കച്ചവടക്കാർ ഇത് പലരീതിയിൽ ദുരുപയോഗം ചെയ്യുന്നുണ്ട്.
ഇപ്പോൾ വളരെ ദാരുണമായ ഒരു സംഭവമാണ് കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നിരിക്കുന്നത്. ഇവിടെ നിന്നും ഉപ്പിലിട്ടത് കഴിച്ച കുറച്ചു കുട്ടികൾക്ക് ആണ് ദേഹത്ത് പൊള്ളലേറ്റ്ത്. പഠനയാത്രയുടെ ഭാഗമായിട്ട് ആയിരുന്നു ഈ കുട്ടികൾ കോഴിക്കോട് എത്തിയത്. തുടർന്ന് ഇവർ കോഴിക്കോട് ബീച്ച് സന്ദർശിക്കുകയും ചെയ്തു. ഉപ്പിലിട്ടത് ആയിരുന്നു ഇവർ ഇവിടെ നിന്നും കഴിച്ചത്. ഇവർക്ക് ആണ് ഇപ്പോൾ ഇങ്ങനെ പൊള്ളലേറ്റ സംഭവം ഉണ്ടായിരിക്കുന്നത്.
കോഴിക്കോട് വരക്കൽ ബീച്ചിൽ നിന്നും ആണ് സംഭവം. ഇവിടെയുള്ള ഒരു പെട്ടിക്കടയിൽ നിന്നും ആണ് ഇവർ ഉപ്പിലിട്ടത് കഴിച്ചത്. ഇതിലെ രാസവസ്തുവാണ് ഇത്തരത്തിൽ പൊള്ളലേൽക്കാൻ കാരണമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ യഥാർഥ സംഭവം അതല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപ്പിലിട്ടത് കഴിച്ചപ്പോൾ ചില കുട്ടികൾക്ക് എരിവ് തോന്നി. ഇവർ അടുത്തുകണ്ട കുപ്പിയിൽ ഉള്ളത് വെള്ളമാണ് എന്ന് കരുതി കുടിക്കുകയായിരുന്നു. ഇത് കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കുട്ടി തുപ്പിയത് മറ്റൊരു കുട്ടിയുടെ ദേഹത്തേക്ക് ആയിരുന്നു. അങ്ങനെയാണ് മറ്റേ കുട്ടിക്കും പൊള്ളലേറ്റത്.
14 വയസ്സുള്ള രണ്ട് കുട്ടികൾക്ക് ആണ് പൊള്ളലേറ്റത്. മുഹമ്മദ്, സാബിദ് എന്നിങ്ങനെയാണ് ഈ കുട്ടികളുടെ പേരുകൾ. കാസർകോട് സ്വദേശികളാണ് ഇവർ. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇപ്പോൾ കാസർകോട് ആണ് ഇവർ ചികിത്സയിലുള്ളത്. മദ്രസ പഠനയാത്രയുടെ ഭാഗമായിട്ടാണ് ഇവർ കോഴിക്കോട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാൻ വേണ്ടി ഇത്തരത്തിൽ ആസിഡ് ഉപയോഗം പലരും നടത്തുന്നുണ്ട് എന്നാണ് ആരോപണം.