ക്രിക്കറ്റിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുക എന്ന് പറയുന്നത് ഇത് ഇത്തിരി കടുപ്പമുള്ള കാര്യം തന്നെയാണ് അതിനാൽതന്നെ ഇത് രണ്ടിലും ഒരേ പോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അല്ലെങ്കിൽ കാഴ്ചവച്ച താരങ്ങളെ കുറിച്ചു അധികം ഒന്നും തന്നെ നമുക്ക് അറിയില്ലതാനും. ഒരു മത്സരത്തിൽ തന്നെ ബാറ്റിങ്ങിലും ബോളിങ്ങിലും ഓപ്പണർമാർ ആവുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത്രയും മികവു ഉള്ളവർക്കു മാത്രമേ ഇതിൽ രണ്ടിലും ഒരുപോലെ പോലെ ഓപ്പണർമാർ ആവാനുള്ള അവസരം കൊടുക്കാറുള്ളൂ. ക്രിക്കറ്റിൻ്റേ ചരിത്രത്തിൽ തന്നെ അതുകൊണ്ട് ഇങ്ങനെയുള്ള അവസരം ലഭിച്ചവർ വളരെ കുറവാണെന്ന് തന്നെ പറയേണ്ടിവരും. ഒരു മത്സരത്തിൽ തന്നെ ഓപ്പണിങ് ബാറ്റിങ്ങും ബൗളിങ്ങും ലഭിച്ചവർ ഉണ്ട്. വളരെ അപൂർവമായി ഇങ്ങനെ സംഭവിക്കാം. അത്രയും പ്രതിഭയുള്ളവർക്കും മാത്രം ലഭിക്കാവുന്ന അവസരം. ഏകദിന ചരിത്രത്തിൽ അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് ഇങ്ങനെ ഒരു നേട്ടം സ്വന്തമാക്കാൻ ആയിട്ടുണ്ട് ഉണ്ട് അവരെക്കുറിച്ച് നോക്കാം.
റോജർ ബിന്നിയാണ് അങ്ങനെയൊരു അവസരം ലഭിച്ച ഇന്ത്യൻ ഓൾറൗണ്ടർ രണ്ടുതവണയാണ് ഏകദിനത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഓപ്പണർ ആവാനുള്ള അവസരം ലഭിച്ചത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ഇത്രയും കടുപ്പമേറിയ കാര്യം അദ്ദേഹം ചെയ്തത്. റൺസ് നേടാൻ ആയെങ്കിലും വിക്കറ്റ് എടുക്കാനുള്ള ഭാഗ്യം അന്ന് ഇദ്ദേഹത്തിന് ഉണ്ടായില്ല. ഇതേ അവസരം ലഭിച്ച മറ്റൊരു ഓൾറൗണ്ടർ ആണ് മനോജ് പ്രഭാകർ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ മത്സരത്തിൽ ഓപ്പണർ ആയത് 45തവണ ആണ്. ഇന്ത്യക്കായി കളിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ ആയിരുന്നെങ്കിലും വിവാദത്തെത്തുടർന്ന് കരിയറിന് മങ്ങലേൽക്കുകയായിരുന്നു.
ഇന്ത്യയുടെ പേസ് ഓൾറൗണ്ടറായ ഹായ് ഇർഫാൻ പത്താൻ ഉം ഇങ്ങനെയൊരു അവസരം ലഭിച്ചിട്ടുണ്ട്. ഗ്രേഗ് ചാപ്പൽ ഇന്ത്യൻ പരിശീലകൻ ആയിരിക്കുന്ന സമയത്താണ് ഇർഫാൻ പത്താന് ഈയൊരു ടാസ്ക് ലഭിച്ചത്. പക്ഷേ ബാറ്റിങ്ങിലും ബോളിങ്ങിലും മിടുക്കു കാട്ടാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. പരിക്ക് കാരണം കരിയറിൽ മികച്ച നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്ന താരമാണ് ഇവർ. ഇനി വീരേന്ദർ സേവാഗിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ല. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ എന്ന നിലയിൽ പേരുകേട്ട താരം. ബാറ്റിംഗിൽ ഓപ്പണർ ആവുക എന്നത് ഒരു പുത്തൻ കാര്യമല്ലെങ്കിലും ബൗളിങ്ങിലും വീരു ഓപ്പണറായി. ഓസ്ട്രേലിയക്ക് എതിരായ മത്സരത്തിലായിരുന്നു ഇത്. പക്ഷേ ബാറ്റിങ്ങിലും ബോളിങ്ങിലും അതും തൻറെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ വീരുവിനു കഴിഞ്ഞിരുന്നില്ല.
ഇന്ത്യയുടെ ആദ്യ ലോകകപ്പ് നായകൻ കപിൽദേവും ഒരിക്കൽ കളിയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഓപ്പണർ ആയിരുന്നു. പൊതുവെ മധ്യനിരയിൽ കളിക്കുന്ന കപിൽ 1992 സിംബാവേക്കെതിരെയുള്ള ഉള്ള മത്സരത്തിലാണ് ഓപ്പണിങ് ബാറ്റ്സ്മാൻ ആയത്. പക്ഷേ വളരെ പെട്ടെന്ന് തന്നെ പുറത്താക്കുകയും ചെയ്തു. ബോളിങിൽ ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി.