ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇതിൽ ജോയ് മാത്യുവിന് തോൽവി സംഭവിച്ചിരിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ആണ് ഇദ്ദേഹം. സാധാരണ വർഷങ്ങളിൽ മത്സരങ്ങൾ ഉണ്ടാവാറില്ലായിരുന്നു. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ മത്സരം നടന്നു. അങ്ങനെ ഒരു സംഘടന കൂടി ഇടതുപക്ഷം സ്വന്തമാക്കി എന്നാണ് ഇപ്പോൾ കേരളത്തിലെ മതേതര വിശ്വാസികൾ പറയുന്നത്.
മൊത്തം 72 പേർ ആണ് വോട്ട് ചെയ്തത്. ഇതിൽ 50 വോട്ട് നേടിയത് ബാലചന്ദ്രൻ ചുള്ളിക്കാട് ആണ്. കോൺഗ്രസ് അനുഭാവി ജോയ് മാത്യു ആവട്ടെ കേവലം 21 മാത്രമാണ് ചെയ്തത്. ഒരു വോട്ട് അസാധുവായി പോവുകയും ചെയ്തു. ഏതെങ്കിലും ബിജെപി പ്രവർത്തകനായ തിരക്കഥാകൃത്തിന്റെ വോട്ട് ആയിരിക്കും ഇത് എന്നാണ് കേരളത്തിലെ മതേതര വിശ്വാസികൾ പറയുന്നത്.
ഈ സംഘടനയുടെ വൈസ് പ്രസിഡൻറ് ആയി മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സിബി കെ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻറ് സെക്രട്ടറിമാർ ആയി സന്തോഷ് വർമ്മ, ശ്രീകുമാർ അരിക്കുട്ടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം ജിനു എബ്രഹാം ആയിരുന്നു ജനറൽ സെക്രട്ടറി ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡൻറ് സ്ഥാനത്തേക്കും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് ഉണ്ടാവാറില്ലായിരുന്നു. നാമനിർദ്ദേശം നടത്തുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ പതിവ് തെറ്റി. മലയാള സിനിമയിലെ നൂറോളം എഴുത്തുകാരുടെ സംഘടനയാണ് ഇത്. എസ് എൻ സ്വാമി ആയിരുന്നു അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നത്. ബി ഉണ്ണികൃഷ്ണൻ ആയിരുന്നു ആദ്യം ജനറൽ സെക്രട്ടറി ആയിരുന്നത്. പിന്നീട് ആ സ്ഥാനം എ കെ സാജൻ ഏറ്റെടുത്തു.