മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ് ഇദ്ദേഹം. കോട്ടയം സോമരാജ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇപ്പോൾ ഇദ്ദേഹം നമ്മളെ വിട്ടു പോയിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
62 വയസ്സു മാത്രമായിരുന്നു ഇദ്ദേഹത്തിൻറെ പ്രായം. കോട്ടയം മെഡിക്കൽ കോളേജിൽ ഇദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിക്കുന്നത്. ഉദരസംബന്ധമായ രോഗങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ആയിരുന്നു ഇദ്ദേഹം ചികിത്സ നേടിയത്.
മിമിക്രി രംഗത്ത് വർഷങ്ങളായി ഇദ്ദേഹം തിളങ്ങി നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ വിയോഗം എല്ലാ തലമുറയിലുള്ള മിമിക്രി കലാകാരന്മാരെയും വിഷമിപ്പിക്കുന്നതാണ്. മിമിക്രി വേദികളിലൂടെയാണ് ഇദ്ദേഹം കലാമേഖലയിൽ എത്തുന്നത്. നിരവധി മലയാളം സിനിമകളിലും ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഫാൻ്റം, ബാംബൂ ബോയ്സ്, ഇലകൾ പച്ചപ്പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദഭൈരവി, മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അണ്ണൻ തമ്പി, ദിലീപിന്റെ കിംഗ് ലയർ, കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. നാളെയാണ് ഇദ്ദേഹത്തിൻറെ സംസ്കാരം നടക്കുക. കഞ്ഞിക്കുഴിയിൽ ഉള്ള പൊതു ശ്മശാനത്തിൽ ആണ് സംസ്കാരം നടക്കുക.
മിമിക്രി രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള വ്യക്തിയാണ് ഇദ്ദേഹം. ടെലിവിഷൻ മേഖലയിലും ഇദ്ദേഹം വളരെ സജീവമാണ്. നിരവധി ടെലിവിഷൻ പരിപാടികളിൽ ഇദ്ദേഹം ഒരുകാലത്ത് സ്ഥിര സാന്നിധ്യമായിരുന്നു. ഒരുപാട് പ്രമുഖ താരങ്ങളുടെ ഒപ്പം ഇദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്. ഇദ്ദേഹം ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും കൂടി ഒരുക്കിയിട്ടുണ്ട്. ഇന്ദ്രപുരാണം എന്ന സിനിമയുടെ തിരക്കഥയായിരുന്നു ഇദ്ദേഹം നിർവഹിച്ചത്. കരുമാടി രാജേന്ദ്രൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.