ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ അത്ഭുത സിനിമകളിൽ ഒന്നാണ് എന്തിരൻ. രജനികാന്ത് ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശങ്കർ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2010 വർഷത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിനെതിരെ ഒരു കേസ് അന്നുതന്നെ നിലവിൽ ഉണ്ടായിരുന്നു.
കവിയും മാധ്യമപ്രവർത്തകനുമായ ഔരൂർ തമിഴ്നാടൻ ആണ് കേസ് നൽകിയിരിക്കുന്നത്. ഇദ്ദേഹം 1996 വർഷത്തിൽ എഴുതി പബ്ലിഷ് ചെയ്ത ഒരു കഥയാണ് ജിഗൂബാ. ഈ കഥയിൽ നിന്നും മോഷ്ടിച്ച് ആണ് ശങ്കർ എന്തിരൻ എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു ഇദ്ദേഹത്തിൻറെ വാദം. സിനിമ റിലീസ് ചെയ്ത സമയത്ത് തന്നെയായിരുന്നു ഇദ്ദേഹം കേസ് നൽകിയത്.
ഇപ്പോൾ 13 വർഷങ്ങൾക്ക് ശേഷം കേസിൽ വിധി വന്നിരിക്കുകയാണ്. എന്തിരൻ സിനിമയുടെ നിർമ്മാതാക്കൾക്ക് അനുകൂലമായിട്ടാണ് വിധി വന്നിരിക്കുന്നത്. കേസിൽ ശങ്കറിനോട് നേരിട്ട് ഹാജരാകുവാൻ കോടതി മുൻപ് നിർദ്ദേശിച്ചിരുന്നു. എങ്കിലും ഇദ്ദേഹം ഹാജരാവാത്തതിനെ തുടർന്ന് 2021 വർഷത്തിൽ സംവിധായകനെതിരെ അറസ്റ്റ് പുറപ്പെടുവിച്ചിരുന്നു. എന്തായാലും ഇപ്പോൾ 13 വർഷം കഴിഞ്ഞിട്ടാണെങ്കിലും ഈ കേസിൽ വിധി വന്നിരിക്കുകയാണ്.
നീണ്ട വാദ പ്രതിവാദങ്ങൾക്ക് ഒടുവിൽ ആണ് ജസ്റ്റിസ് എസ് സൗണ്ടർ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കഥയും സിനിമയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് എന്നും ഇദ്ദേഹം നിരീക്ഷിച്ചു. 30 കോടി രൂപയായിരുന്നു മാധ്യമപ്രവർത്തകൻ നഷ്ടപരിഹാരമായി സിനിമയുടെ നിർമ്മാതാക്കളിൽ നിന്നും ആവശ്യപ്പെട്ടത്.