ബോളിവുഡിലെ താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. ഇന്ന് പുലർച്ചെ ആയിരുന്നു ഇദ്ദേഹത്തിന്റെ വീടിന് നേരെ അജ്ഞാതൻ വെടി ഉതിർത്തത്. സംഭവത്തിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അധോലോക കുറ്റവാളിയായ ലോറൻസ് എത്തിയിരിക്കുകയാണ്. ലോറൻസ് ബിഷ്ണോയ് ഗ്യാങ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇവരുടെ ഫേസ്ബുക്ക് കുറിപ്പിൽ ആണ് ഇവർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ഇതൊക്കെ കേവലം ഒരു ട്രെയിലർ മാത്രമാണ് എന്നാണ് ഇവർ പറയുന്നത്. അടുത്ത തവണ നിങ്ങളുടെ ആളൊഴിഞ്ഞു വീട്ടിലും വീടിൻറെ ചുമരിലും ആയിരിക്കില്ല വെടിയുണ്ട തുളയ്ക്കുന്നത് എന്നാണ് ഇവർ ഭീഷണി മുഴക്കിയിരിക്കുന്നത്.
“സൽമാൻ, ഇത് കേവലം ഒരു ട്രെയിലർ മാത്രമാണ്. ഇപ്പോൾ ഞങ്ങളുടെ ശക്തി എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. ഇനിയും ഞങ്ങളോട് കളിക്കാൻ നിൽക്കരുത്. ഇത് ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പ് ആണ്. അടുത്ത തവണ ആളില്ലാത്ത വീട്ടിലേക്കും വീടിൻറെ ചുമരിലേക്കും ആയിരിക്കില്ല ബുള്ളറ്റ് തുള്ളക്കുന്നത്. ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീൽ എന്നിങ്ങനെ പേരുള്ള രണ്ടു വളർത്തുന്ന നായകൾ ഉണ്ട് ഞങ്ങൾക്ക്. നീ ദൈവത്തെപ്പോലെ കാണുന്നവർ, ഇതിൽ കൂടുതൽ ഒന്നും പറയാനില്ല” – ആൻമോൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറുപ്പിൽ പറയുന്നത് ഇങ്ങനെ.
അതേസമയം പണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട എന്തും സംഭവം ആണ് ഇപ്പോൾ ഇതിൽ കലാശിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സൽമാൻ ഖാന് വധഭീഷണിയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രൊട്ടക്ഷൻ ആണ് കേന്ദ്ര ഏജൻസികൾ ഇദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്.