ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം റാഫേൽ നദാലിന്. നോർവേ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള 3 സെറ്റുകൾക്കാണ് നദാൽ പരാജയപ്പെടുത്തിയാണ് ഈ നേട്ടം താരം കൈവരിച്ചത്. സ്കോർ 6-3, 6-3, 6-0. സീസണിൽ ഉജ്വല ഫോമിലുള്ള നദാൽ തൻ്റെ കരിയറിലെ 22ആമത് ഗ്രാൻഡ്സ്ലാം കിരീടവും ഫ്രഞ്ച് ഓപ്പണിൽ പതിനാലാം ട്രോഫിയുമാണ് സ്വന്തമാക്കിയത്. ഇതോടെ 20 ഗ്രാൻഡ്സ്ലാം വിജയങ്ങൾ വീതമുള്ള റോജർ ഫെഡററിനും നൊവാക് ജോക്കോവിച്ചിനും 2 പടി മുന്നിലെത്താൻ നദാലിന് കഴിഞ്ഞു. വെള്ളിയാഴ്ച 36–ാം പിറന്നാൾ ആഘോഷിച്ച നദാൽ ഇതോടെ ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമായി. ക്വാർട്ടറിൽ ലോക ഒന്നാംനമ്പർ താരം നൊവാക് ജോക്കോവിച്ചിനെ നദാൽ വീഴ്ത്തിയപ്പോൾ സെമിഫൈനൽ മത്സരത്തിനിടെ അലക്സാണ്ടർ സ്വരേവ് പരുക്കേറ്റു പിൻമാറുകയായിരുന്നു. ഇതോടെയാണ് ഫൈനലിലേക്കുള്ള തൻ്റെ വഴി തുറന്നത്.
നദാലിന്റെ കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. പുരുഷ ടെന്നീസില്‍ 22 ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ താരമായും ഇനി നദാൽ അറിയപ്പെടും.
വെള്ളിയാഴ്ച നടന്ന സെമിയിൽ മുൻ യുഎസ് ഓപ്പൺ ചാംപ്യൻ മാരിൻ സിലിച്ചിനെ തോൽപിച്ചായിരുന്നു കാസ്പർ റൂഡിന്റെ (3-6, 6-4, 6-2, 6-2) ഫൈനൽ പ്രവേശം.