തെലുങ്ക് ദേശം പാർട്ടി നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശിലെ പ്രതിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ഒരു വാഗ്ദാനവുമായി എത്തിയിരിക്കുകയാണ്. ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു വാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുപ്പത്ത് അടുത്തിടെ നടന്ന റാലിയിൽ ഈ വാഗ്ദാനം നൽകിയത്.
40 ദിവസത്തിന് ശേഷം ടിഡിപി സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ ഗുണനിലവാരമുള്ള മദ്യം മാത്രമല്ല വില കുറയ്ക്കുന്നതിൻ്റെ ഉത്തരവാദിത്തവും ഞങ്ങൾ ഏറ്റെടുക്കുമെന്ന് വാക്കുതരുന്നതായി ചന്ദ്രബാബു നായിഡു പറഞ്ഞു.സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന 2019 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെയും അദ്ദേഹത്തിൻ്റെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കെതിരെയും അദ്ദേഹം പൊട്ടിത്തെറിച്ചു .
“മദ്യവില ഉൾപ്പെടെ എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഞാൻ മദ്യത്തിൻ്റെ കാര്യം പറയുമ്പോൾ നമ്മുടെ യുവാക്കൾ ആഹ്ലാദിക്കുന്നു. മദ്യത്തിൻ്റെ വില കുറയ്ക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. 60 രൂപയിൽ നിന്ന് വില വർദ്ധിപ്പിച്ചത് ജഗൻ മോഹൻ റെഡ്ഡിയാണെന്നും പറയുന്നുണ്ട്