രാജ്യം നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. അതിനു മുന്നോടിയായി പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഴു പേർക്കാണ് ഇത്തവണ പത്മവിഭൂഷൺ നൽകിയിട്ടുള്ളത്. മൺമറഞ്ഞ കലാകാരൻ എസ്. പി. ബാലസുബ്രഹ്മണ്യം അടക്കം ഉള്ളവർക്ക് ആണ് പദ്മ വിഭൂഷൻ നൽകിയിട്ടുള്ളത്. രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ആണ് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള അനുഗ്രഹീത ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം നമ്മളെ വിട്ടു പിടിക്കുന്നത്. ശ്വാസ സംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ ആയിരുന്നു അവസാനത്തെ നാളുകൾ. ഇതിനിടയിൽ കോവിഡ് സ്ഥിതീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. കഴിഞ്ഞ സെപ്റ്റംബർ 25 ന് ആയിരുന്നു അന്ത്യം.
മികച്ച ഗായകനുള്ള നാഷണൽ അവാർഡ് 6തവണ സ്വന്തമാക്കിയ വ്യക്തിയാണ് എസ് പി ബാലസുബ്രഹ്മണ്യം. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുള്ള വ്യക്തി എന്ന ബഹുമതി ഇദ്ദേഹത്തിൻറെ പേരിലാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്വന്തമാക്കിയ വ്യക്തിയാണ് ഇദ്ദേഹം.
രജനീകാന്തിനു വേണ്ടി ഏറ്റവും അധികം ഗാനങ്ങൾ ആലപിച്ചത് ഇദ്ദേഹമാണ്. പേട്ട എന്ന ചിത്രത്തിലെ മരണമാസ് എന്ന ഗാനം ഇദ്ദേഹമായിരുന്നു ആലപിച്ചത്. തുടർന്ന് ദർബാർ എന്ന ചിത്രത്തിലെ ചുമ്മാ കിഴി എന്ന ഗാനവും ഇദ്ദേഹത്തിൻറെ ശബ്ദത്തിൽ പുറത്തുവന്നു.