കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നായിരുന്നു കാരണവർ കൊലപാതകം. ഭാസ്കര കാരണവർ എന്നായിരുന്നു ഇയാളുടെ പേര്. 66 വയസ്സായിരുന്നു. സ്വന്തം മരുമകൾ തന്നെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. തൻറെ പേരിൽ ആദ്യം രജിസ്റ്റർ ചെയ്ത ആധാരം റദ്ദ് ചെയ്യുന്നതിനുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റു കൂട്ട് പ്രതികൾക്കൊപ്പം ആയിരുന്നു ഷെറിൻ ഈ കുറ്റകൃത്യം നടത്തിയത്.
കൊലപാതകം നടത്തിയ ശേഷം വളരെ പ്ലാനിങ് ആയിരുന്നു ഇവർ നടത്തിയത്. പോലീസിനെ കബളിപ്പിക്കുന്നത് വേണ്ടി മുളകുപൊടി കൊണ്ടുവന്ന് കട്ടിലിനു ചുറ്റും വിതറി. മരിച്ച വിവരം പിറ്റേന്ന് രാവിലെ ആയിരുന്നു അറിഞ്ഞത് എന്നായിരുന്നു ഷെറിൻ പൊലീസിനു നൽകിയ മൊഴി. എന്നാൽ ഇതിൽ സംശയം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്യുകയും ഒടുവിൽ സത്യം കണ്ടെത്തുകയും ചെയ്തു. ഷെറിൻ്റെ മൂന്ന് സുഹൃത്തുക്കൾ ആണ് കൊലപാതകം നടത്തിയതും ആസൂത്രണം ചെയ്തതും. എന്നാൽ ഇവർക്കും ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിലും പങ്കുണ്ടായിരുന്നു. എല്ലാവർക്കും ജീവപര്യന്തം ശിക്ഷയും 85,000 രൂപ പിഴയും ലഭിച്ചു. ഇപ്പോൾ ഷെറിൻ ജയിലിൽ എന്ത് ചെയ്യുകയാണ് എന്ന് അറിയുമോ?
കട്ടിലിനു ചുറ്റും മുളകുപൊടി വിതറിയ ഷെറിങ് ഇപ്പോൾ മുളകുപൊടിയും സാമ്പാർ പൊടിയും ഉപയോഗിച്ച് സ്വാദിഷ്ടമായ ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കുകയാണ് ജയിലിൽ. നല്ല ഒരു പാചകക്കാരിയാണ് ഷെറിൻ. പാചകമാണ് ഇവരുടെ പ്രധാന പണി ജയിലിൽ. ഇതിനുപുറമേ അത്യാവശ്യം കൃഷിപ്പണിയും ഇവർ എടുക്കുന്നുണ്ട്. ഇതിനു പുറമേ ഉടുപ്പുകൾ തയ്ക്കാനും മറ്റും സഹായിക്കാറുണ്ട്. എന്തായാലും ഇത് കാലം കാത്തുവച്ച കാവ്യനീതി തന്നെ എന്ന് ആണ് മലയാളികൾ പറയുന്നത്.
സമാനമായ അവസ്ഥയിൽ ആണ് മറ്റുപ്രതികളും ഉള്ളത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം മകളെ തലയോട്ടി പിളർത്തി കൊന്ന കേസിലെ പ്രതിയായ അനുശാന്തി ഇപ്പോൾ ജയിലിൽ കുഞ്ഞുടുപ്പുകൾ തയ്ക്കുന്ന തിരക്കിലാണ്. അതോടൊപ്പം തന്നെ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നായിരുന്നു സ്വർണക്കടത്ത് കേസ്. ഇതിലെ മുഖ്യപ്രതികളിൽ ഒരാൾ ആയിരുന്നു സ്വപ്ന ഇപ്പോൾ ജയിലിൽ യോഗ അഭ്യസിക്കുന്ന തിരക്കിലാണ്. ഇതിനൊപ്പം തന്നെ വായിക്കാനും അവർ സമയം കണ്ടെത്താറുണ്ട് എന്നാണ് ജയിൽ അധികൃതർ പറയുന്നത്.