മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സീതാ കല്യാണം. നിരവധി കുടുംബ പ്രേക്ഷകർ ആരാധകരായി ഉണ്ട് ഈ പരമ്പരക്ക്. സംരക്ഷണം ചെയ്തു കുറച്ചു കഴിഞ്ഞപ്പോഴേക്കും പരമ്പര പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങി. പിന്നീടങ്ങോട്ട് പ്രേക്ഷകർ മുഴുവനായും പരമ്പര ഏറ്റെടുത്തു എന്ന് തന്നെ പറയാം. ബിഗ് ബോസിലെ ശ്രദ്ധേയമായ കണ്ടസ്റ്റൻഡുകളിൽ ഒരാളായ അനുപ് കൃഷ്ണനും പരമ്പരയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
അനൂപ് കൃഷ്ണൻ ആദ്യമായി വേഷം വരുന്ന ഒരു പരമ്പരയാണ് സീതാ കല്യാണം. ബിഗ് ബോസിലെ ഫൈനൽ റിസൾട്ട് പ്രതീക്ഷിച്ചിരിക്കുകയാണ് താരമിപ്പോൾ. കോവിഡ് കാരണം റിയാലിറ്റി ഷോകളുടെയും, പരമ്പരകളുടെയും ചിത്രീകരണം എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ചിത്രീകരണം നടത്തിയതിന് സീതാ കല്യാണം പരമ്പരയിലെ താരങ്ങളെയും മറ്റു പ്രവർത്തകരെയും അറസ്റ്റ് ചെയ്തു എന്നായിരുന്നു വാർത്തകൾ. ഇപ്പോൾ ഇതിനു മറുപടിയുമായി എത്തിയിരിക്കുന്നു താരങ്ങൾ. തങ്ങളെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിക്കുകയാണ് ഇവർ ഇപ്പോൾ. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധന്യ മേരി വർഗീസ് തന്നെയാണ് ഇതിന് വ്യക്തത വരുത്തി കൊണ്ട് രംഗത്തെത്തിയത്.
താനും സീരിയലിലെ മറ്റു പ്രധാന താരങ്ങളായ അനൂപ്, ജിത്തുവും, റനീഷും അടക്കം ആരും തന്നെ വർക്കലയിൽ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. തങ്ങൾ എല്ലാവരും സേഫ് ആണ്. ഇതിനു തൊട്ടു പിന്നാലെ രനീഷും ജിത്തുവും പ്രതികരണവുമായി എത്തി. തങ്ങളും വീട്ടിൽ തന്നെയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഇവർ. വർക്കലയിലെ റിസോർട്ടിൽ വച്ച് പരമ്പരയുടെ ചിത്രീകരണം നിയമ വിരുദ്ധമായി നടന്നുവെന്നും പിന്നീട് സമീപ വാസികളുടെ ഇടപെടൽ കാരണം പോലീസ് സ്ഥലത്തെത്തി എന്നുമായിരുന്നു റിപ്പോർട്ടുകൾ. പോലീസ് എത്തിയ ശേഷം എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കി എന്നും വാർത്തകൾ പ്രചരിച്ചു. അരിയൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത് എന്നുമായി വാർത്തകൾ.
വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ താരങ്ങൾക്കെതിരെ പ്രേക്ഷകർ പ്രതികരണവുമായി എത്തിത്തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ എന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് അഭിനേതാക്കൾ. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളെ ഒരാളാണ് കല്യാൺ ആയി അഭിനയിക്കുന്ന അനൂപ് കൃഷ്ണൻ. ബിഗ് ബോസ് കഴിഞ്ഞ അനൂപ് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. എന്നാൽ ഈ കഴിഞ്ഞ ദിവസം അനുപ് പറഞ്ഞത് ഇനി പരമ്പരയിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കുറവാണ് എന്നാണ്. ഇതോടെ നിരാശയിലാണ് ഒരു വലിയ വിഭാഗം ആരാധകർ.