മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആളുടെ വീഡിയോ കഴിഞ്ഞ ദിവസം വലിയ രീതിയിൽ വൈറലായിരുന്നു.ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്പോണ്‍സ് വീഡിയോയിൽ മമ്മൂട്ടി മരിക്കണം എന്നൊരാൾ പറയുന്നതായിരുന്നു വീഡിയോ.സനോജ് റഷീദ് എന്നയാളായിരുന്നു വിദ്വേഷത്തോടെ പ്രതികരിച്ചത്.ഇപ്പോഴിതാ സംഭവത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷനോജ്.2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ആയിരുന്നു ചാനൽ വീഡിയോ എടുത്തത്. ഇതിൽ ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും അവര്‍ നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ’ എന്നാണ് പറഞ്ഞത്.
അതെ സമയം വീഡിയോ പ്രചരിച്ചതോടെ വിമർശനം കടുത്തു. ബിഗ് ബോസ് താരം രജത് കുമാർ ഉൾപ്പെടെയുള്ളവർ വീഡിയോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം കടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ഇയാൾ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. താൻ മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിൽ മമ്മൂട്ടിയോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഇയാൾ പുതിയ വീഡിയോയിൽ പറയുന്നത്.
ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയില്‍ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു..” എന്നാണ് സനോജ് റഷീദ് ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയില്‍ പറയുന്നത്. സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. കൈകൂപ്പിയാണ് ഇയാൾ വീഡിയോയിൽ സംസാരിക്കുന്നത്. അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. ഇയാൾ സംഘിയാണോയെന്നാണ് ചിലർ ചോദിക്കുന്നത്.