മുംബൈ: നടനും നിർമാതാവും സംവിധായകനുമായ റിഷി കപൂർ (67) അന്തരിച്ചു. ക്യാൻസറിനുള്ള ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സക്കായി ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൌണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2018 ൽ ക്യാൻസർ രോഗബാധിതനായ റിഷി കപൂർ അമേരിക്കയിൽ ഒരു വർഷത്തിലേറെ കാൻസർ ചികിത്സയ്ക്ക് ശേഷം ഈ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്. ഫെബ്രുവരിയിൽ രണ്ടുതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദില്ലിയിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈറൽ പനിയുമായി മുംബൈയിൽ തിരിച്ചെത്തിയ അദ്ദേഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ 2 മുതൽ പോസ്റ്റുകളൊന്നും ചെയ്തിട്ടില്ല. ഹോളിവുഡ് ചിത്രമായ ദി ഇന്റേൺ മോഡലിന്റെ റീമേക്കിൽ ദീപിക പദുക്കോണിനൊപ്പം പ്രവർത്തിക്കുമെന്ന് അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചത്. ജീതു ജോസഫിന്റെ ബോളിവുഡ് ത്രില്ലറായ സീ ദ ബോഡിയിൽ അടുത്തിടെ അഭിനയിക്കുകയും ചെയ്തിരുന്നു.
മേര നാം ജോക്കർ എന്ന ചിത്രത്തിലൂടെ ബാല കലാകാരനുള്ള ദേശീയ അവാർഡ് നേടി. ബോബി, ഹം കിസി സേ കം
നഹി, അമർ അക്ബർ ആന്റണി, സർഗാം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ. റിഷി കപൂർ 1980 ൽ നീതു സിങ്ങിനെ വിവാഹം കഴിച്ചു, രണ്ട് മക്കളാണുള്ളത്, റിദ്ദിമ കപൂറും രൺബീർ കപൂറും.