വായിച്ചവരുടെ എല്ലാം ഹൃദയത്തിൽ കനൽ കോരിയിട്ട വാർത്തയായിരുന്നു വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ മരണം. അയൽ വാസിയിൽ നിന്നും മൂന്നു വയസ്സു മുതൽ ക്രൂരപീഡനത്തിനിരയായിയിരുന്നു ഈ കുട്ടി. അർജുൻ എന്നയാളാണ് ആണ് കുട്ടിയെ ഈ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇപ്പോൾ ഈ നരാധമനെതിരെ പോസ്റ്റുമായി എത്തിയിരിക്കുകയാണ് രഞ്ജു രഞ്ജിമാർ. കടുത്ത ശാപ വാക്കുകൾ ആണ് രഞ്ജു രഞ്ജിമാർ ചൊരിയുന്നത്. ആ പോസ്റ്റിലൂടെ.
ഇവനെപ്പോലുള്ള അവന്മാരെ നിയമത്തിനു മുന്നിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന നിയമ പാലകരും, നേതാക്കന്മാരും നശിച്ചു വെണ്ണീർ ആവും. ഒരു അമ്മയാവാൻ ഭാഗ്യം ലഭിക്കാത്ത ഒരു അമ്മയുടെ ശാപ വാക്കുകൾ ആണിത്. മൂന്നു വയസ്സു മുതൽ ഒരു കുഞ്ഞിനെ പീഡിപ്പിക്കുക. സ്വന്തം ശരീരത്തിലെ അവയവങ്ങൾ എന്തിനെന്ന് പോലും തിരിച്ചറിയാത്ത ആ കുഞ്ഞു എന്ത് മാത്രം വേദനിച്ചിട്ട് ഉണ്ടാകും. തനിക്ക് സംഭവിക്കുന്നത് എന്താണെന്ന് പോലും മനസ്സിലാക്കാൻ ആവാതെ എത്രമാത്രം ഭയപ്പെട്ടിട്ട് ഉണ്ടാകും? ഒടുവിൽ ഒന്നുമറിയാതെ ഭയന്നു വിറച്ച ആ കുഞ്ഞിനെ ജീവനോടെ കെട്ടി തൂക്കുക. ലോകത്തിനോട് തന്നെ അമർഷം തോന്നുന്നു.
കുട്ടികൾക്ക് ചിറക് നൽകു, പഠിക്കാൻ അനുവദിക്കൂ എന്നൊക്കെ ഒരുവശത്ത് ആക്രോശിക്കുമ്പോൾ കുഞ്ഞുങ്ങളെ, അതാൺ ആയാലും പെൺ കുട്ടിയായാൽ കൺവെട്ടത്തു നിന്ന് എങ്ങനെ മാറ്റും എന്ന് ഭയമാണ്. കുറച്ചു ദിവസങ്ങൾക്കുശേഷം ചർച്ചകളും വാദങ്ങളും പുതിയ മുഖങ്ങൾക്ക് വഴിമാറുന്നു. വേറൊരു സ്ഥലത്ത് വേറൊരു രീതിയിൽ വേറെ ഒരു കുഞ്ഞിനെ വേറെ ഒരു പിശാചിനാൽ, അമ്മമാരുടെ നെഞ്ചിലെ ഭീതി എന്ന് ഒഴിയും?
ലജ്ജിക്കൂ കേരളമേ, അഭ്യസ്ത വിദ്യരുടെ നാട്ടിൽ മറ്റുള്ളവരെ കരിവാരിത്തേക്കാൻ അല്ലാതെ വേറെ ഒന്നിനും ആളുകൾക്ക് സമയമില്ലല്ലോ. സുഖചികിത്സ എന്നപോലെ കിടക്കാൻ പാകത്തിന് ജയിലുകൾ ഉണ്ടല്ലോ. പുറത്ത് ചെയ്യുന്ന കുറ്റത്തിന് അകത്തു സുഖ വാസം. എങ്ങനെ മാറും നമ്മുടെ നാട്? അമ്മമാരെ നിങ്ങൾ നിങ്ങളുടെ ചിറകിൻ കീഴിൽ നിന്നും കുട്ടികളെ മാറ്റാതിരിക്കുക. ഇവിടെ സുരക്ഷയും ശാക്തീകരണവും ഒക്കെ വെറും പറച്ചിൽ മാത്രം. ദൈവത്തിൻറെ സ്വന്തം നാട്ടിൽ ദൈവങ്ങൾ പേരിനു മാത്രമേ ഉള്ളൂ എന്ന് അറിയുക. രഞ്ജു കുറിച്ചു.