വിദേശത്ത് ഇപ്പോൾ ഒളിവിൽ കഴിയുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. പരാതി പുറത്തുവന്നതിന് പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടത്. ദുബായിലേക്ക് കടന്നു എന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. പിന്നീട് ജോർജി യിലേക്ക് പോയി എന്നും വാർത്തകൾ വന്നിരുന്നു. ഇതിനിടയിൽ പോലീസ് അന്ത്യശാസനം നൽകി.
24 നുള്ളിൽ തിരിച്ചെത്തി ഇല്ലെങ്കിൽ സ്വത്തുവകകൾ കണ്ടുകെട്ടും എന്നായിരുന്നു ഇത്. ഇദ്ദേഹത്തിൻറെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ഇതിനിടയിൽ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് വിജയ് ബാബുവിൻ്റേ ബന്ധുക്കൾ. നടനെ കുടുക്കിയത് മലയാളസിനിമയിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോബിയാണ് എന്നാണ് പരാതി.
ഈ പരാതിയിൽ ഇപ്പോൾ പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഈയടുത്താണ് ഇദ്ദേഹം താരസംഘടനയായ അമ്മയുടെ ഭരണസമിതിയിൽ എത്തിയത്. ഭരണസമിതിയിൽ എത്തിയതിനു ശേഷം മലയാള സിനിമയിൽ വലിയ സ്വാധീനമുള്ള നടൻ വിജയ് ബാബുവിനോട് വ്യക്തിവിരോധം ഉണ്ടെന്ന് ആണ് ബന്ധുക്കൾ ആരോപണം ഉയർത്തുന്നത്. എന്തായാലും ഇതിൽ മേലുള്ള അന്വേഷണം തുടരുകയാണ്.
അതിനിടയിൽ നടൻ മടക്ക ടിക്കറ്റ് എടുത്തു എന്ന് അഭിഭാഷകൻ അറിയിച്ചു. 30ന് തിരികെ കൊച്ചിയിൽ എത്തും എന്നാണ് ഹൈക്കോടതിയിൽ അഭിഭാഷകൻ അറിയിച്ചിട്ടുള്ളത്. ഇയാളുടെ യാത്രാരേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിനിടയിൽ ഇന്ന് അഞ്ച് മണിക്കുള്ളിൽ കേരളത്തിൽ തിരിച്ചെത്തിയില്ല എങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.